മധുരമായകുട്ടികളെ -
ഇപ്പോൾനിങ്ങൾ
സത്യമായബാബയിലൂടെസത്യമായദേവത
യായിമാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽസത്യയുഗത്തിൽസത്സംഗം
ചെയ്യുന്നതിന്റെആവശ്യമില്ല.
ചോദ്യം :-
സത്യയുഗത്തിൽ ദേവതകളിൽ നിന്ന് ഏതൊരു വികർമ്മവും ഉണ്ടാവുകയില്ല, എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ അവർക്ക് സത്യമായ ബാബയുടെ വരദാനം ലഭിച്ചിട്ടുണ്ട്. രാവണന്റെ
ശാപം ലഭിച്ചു തുടങ്ങുന്നതോടെയാണ് വികർമ്മം ഉണ്ടാവുന്നത്. സത്യ-ത്രേതായുഗങ്ങളിൽ
തന്നെയാണ് സദ്ഗതിയുണ്ടാവുന്നത്, ആ സമയത്ത് ദുർഗ്ഗതിയുടെ പേര് പോലും
ഉണ്ടായിരിക്കില്ല. വികർമ്മമുണ്ടാകുന്ന വികാരം തന്നെയുണ്ടാവില്ല.
ദ്വാപര-കലിയുഗത്തിൽ എല്ലാവർക്കും ദുർഗ്ഗതിയുണ്ടാവുന്നു അതിനാൽ വികർമ്മം
ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതും മനസ്സിലാക്കേണ്ട കാര്യങ്ങളാണ്.
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾക്ക് ബാബ മനസ്സിലാക്കി തരുകയാണ് - ബാബ സുപ്രീം
അച്ഛനുമാണ്, സുപ്രീം ടീച്ചറുമാണ്, സുപ്രീം സത്ഗുരുവുമാണ്. ബാബയുടെ ഇങ്ങനെയുള്ള
മഹിമ പറയുന്നതിലൂടെ സ്വാഭാവികമായി വ്യക്തമാവുകയാണ് അതായത് കൃഷ്ണൻ ആരുടെയും
അച്ഛനാവുക സാധ്യമല്ല. കൃഷ്ണനാണെങ്കിലോ ചെറിയ കുട്ടി, സത്യയുഗത്തിലെ രാജകുമാരനാണ്.
കൃഷ്ണന് ടീച്ചറുമാവാൻ സാധിക്കില്ല. സ്വയം തന്നെയിരുന്ന് ടീച്ചറിൽ നിന്ന്
പഠിക്കുകയാണ്. ഗുരുവാണെങ്കിൽ അവിടെയുണ്ടായിരിക്കില്ല എന്തുകൊണ്ടെന്നാൽ അവിടെ
എല്ലാവരും സദ്ഗതിയിലാണ്. പകുതി കല്പം സദ്ഗതി, പകുതി കല്പം ദുർഗ്ഗതിയുമാണ്. അതിനാൽ
അവിടെയാണ് സദ്ഗതി, അതുകൊണ്ട് അവിടെ ജ്ഞാനത്തിന്റെ ആവശ്യമില്ല. പേര് തന്നെയില്ല
എന്തുകൊണ്ടെന്നാൽ ജ്ഞാനത്തിലൂടെ 21 ജന്മത്തേയ്ക്ക് സദ്ഗതി ലഭിക്കുന്നു പിന്നീട്
ദ്വാപരം മുതൽ കലിയുഗത്തിന്റെ അവസാനം വരെ ദുർഗ്ഗതിയാണ്. അപ്പോൾ പിന്നെ കൃഷ്ണൻ
ദ്വാപരയുഗത്തിൽ എങ്ങനെ വരാൻ സാധിക്കും. ഇതും ആരുടെയും ശ്രദ്ധയിൽ വരുന്നില്ല.
ഓരോരോ കാര്യത്തിലും വളരെയധികം ഗുഹ്യമായ രഹസ്യങ്ങൾ നിറഞ്ഞിട്ടുണ്ട്, അത്
മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബാബ സുപ്രീം അച്ഛനും, സുപ്രീം
ടീച്ചറുമാണ്. ഇംഗ്ലീഷിൽ സുപ്രീം എന്ന് തന്നെയാണ് പറയപ്പെടുന്നത്. ഇംഗ്ലീഷ്
അക്ഷരം കുറച്ച് നല്ലതാണ്. ഡ്രാമ എന്ന വാക്ക് പോലെ. ഡ്രാമയെ നാടകമെന്ന് പറയില്ല,
നാടകത്തിലാണെങ്കിൽ പകരക്കാരാകാം. ഈ സൃഷ്ടിയുടെ ചക്രം കറങ്ങുകയാണ്- ഇങ്ങനെ
പറയുന്നുമുണ്ട്, പക്ഷെ എങ്ങനെയാണ് കറങ്ങുന്നത്, ഒരുപോലെ കറങ്ങുകയാണോ അതോ
വ്യത്യാസമുണ്ടോ, ഇത് ആർക്കും തന്നെ അറിയുകയില്ല. പറയാറുമുണ്ട് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതും....... തീർച്ചയായും ഏതോ കളിയാണ്
വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ ചക്രത്തിൽ മനുഷ്യർക്ക് തന്നെയാണ്
ചക്രം കറങ്ങേണ്ടി വരുന്നത്. ശരി, ഈ ചക്രത്തിന്റെ ആയുസ്സ് എത്രയാണ്? എങ്ങനെയാണ്
ആവർത്തിക്കുന്നത്? ഇത് കറങ്ങുന്നതിന് എത്ര സമയമെടുക്കുന്നു? ഇസ്ലാം-ബൗദ്ധി
മുതലായ ഈ എല്ലാ വംശവുമുണ്ട്, ആർക്കാണോ ഡ്രാമയിൽ പാർട്ടുള്ളത്.
നിങ്ങൾ ബ്രാഹ്മണരുടെ വംശമില്ല, ഇതാണ് ബ്രാഹ്മണ കുലം. സർവ്വോത്തമ ബ്രാഹ്മണ
കുലമെന്ന് പറയപ്പെടുന്നു. ദേവീ-ദേവതകളുടെയും കുലമുണ്ട്. ഇതാണെങ്കിൽ
മനസ്സിലാക്കികൊടുക്കാൻ വളരെ സഹജമാണ്. സൂക്ഷ്മവതനത്തിൽ ഫരിസ്തകളാണ് വസിക്കുന്നത്.
അവിടെ എല്ലും മാംസവും ഉണ്ടായിരിക്കില്ല. ദേവതകൾക്കാണെങ്കിൽ എല്ലും മാംസവും
ഉണ്ടല്ലോ. ബ്രഹ്മാവിൽ നിന്ന് വിഷ്ണു, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ്. വിഷ്ണുവിന്റെ
നാഭീ കമലത്തിൽ നിന്ന് എന്തുകൊണ്ടാണ് ബ്രഹ്മാവിനെ കാണിച്ചിരിക്കുന്നത്?
സൂക്ഷ്മവതനത്തിലാണെങ്കിൽ ഈ കാര്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. ആഭരണങ്ങൾ
മുതലായവയൊന്നും ഉണ്ടായിരിക്കില്ല, അതുകൊണ്ട് ബ്രഹ്മാവിനെ വെള്ള വസ്ത്രധാരിയായ
ബ്രാഹ്മണനായി കാണിച്ചിരിക്കുന്നു. ബ്രഹ്മാവ് സാധാരണ മനുഷ്യന്റെ അനേക ജന്മങ്ങളുടെ
അന്തിമത്തിൽ നിർദ്ധനനാകുന്നുണ്ടല്ലോ. ഈ സമയത്ത് തന്നെയാണ് ഖാദിയുടെ വസ്ത്രം. ആ
പാവങ്ങൾ അറിയുന്നില്ല സൂക്ഷ്മ ശരീരം എന്താണ്. നിങ്ങൾക്ക് ബാബ മനസ്സിലാക്കി
തരുകയാണ്-അവിടെ തന്നെയാണ് ഫരിസ്തകൾ, എല്ലും മാംസവും ഇല്ലാത്തവർ. സുക്ഷ്മ
വതനത്തിലാണെങ്കിൽ ഈ അലങ്കാരം മുതലായവയൊന്നും ആവശ്യമില്ല. പക്ഷെ ചിത്രങ്ങളിൽ
കാണിച്ചിരിക്കുന്നു അതിനാൽ ബാബ അതിന്റെ തന്നെ സാക്ഷാത്ക്കാരം ചെയ്യിച്ചു
പിന്നീട് അർത്ഥം മനസ്സിലാക്കി തരുന്നു. എങ്ങനെയാണോ ഹനുമാന്റെ സാക്ഷാത്ക്കാരം
ചെയ്യിക്കുന്നത്. ഇപ്പോൾ ഹനുമാനെ പോലെ ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല.
ഭക്തിമാർഗ്ഗത്തിൽ അനേക പ്രകാരത്തിലുള്ള ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, ആരാണോ
ഉറച്ച വിശ്വാസികൾ അവർക്ക് ഇതെല്ലാം പറയുമ്പോൾ പ്രകോപനം വരുന്നു. ദേവിമാർ
മുതലായവർക്ക് എത്ര പൂജയാണ് ചെയ്യുന്നത് എന്നിട്ട് മുക്കുന്നു. ഇതെല്ലാം
ഭക്തിമാർഗ്ഗമാണ്. ഭക്തിമാർഗ്ഗത്തിലെ ചെളിയിൽ കഴുത്ത് വരെ മുക്കുകയാണ്
പിന്നെങ്ങനെ പുറത്തെടുക്കാൻ സാധിക്കും. പുറത്തെടുക്കുന്നത് തന്നെ
ബുദ്ധിമുട്ടാകുന്നു. ചിലരാണെങ്കിൽ മറ്റുള്ളവരെ പുറത്ത് കൊണ്ടുവരാൻ നിമിത്തമായി
സ്വയം തന്നെ മുങ്ങി പോകുന്നു. സ്വയം കഴുത്ത് വരെ ചെളിയിൽ കുടുങ്ങുന്നു അർത്ഥം
കാമവികാരത്തിൽ വീണു പോകുന്നു. ഇതാണ് ഏറ്റവും വലിയ ചെളി(ചതുപ്പ്). സത്യയുഗത്തിൽ
ഈ കാര്യങ്ങൾ ഉണ്ടായിരിക്കില്ല. ഇപ്പോൾ നിങ്ങൾ സത്യമായ ബാബയിലൂടെ സത്യമായ
ദേവതയായി മാറികൊണ്ടിരിക്കുകയാണ്. പിന്നീട് അവിടെ സത്സംഗം ഉണ്ടായിരിക്കില്ല.
സത്സംഗം ഇവിടെ ഭക്തിമാർഗ്ഗത്തിലാണ് ചെയ്തുകൊണ്ടിരിക്കുന്നത്, എല്ലാം ഈശ്വരന്റെ
രൂപമാണെന്ന് മനസ്സിലാക്കുന്നു. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബയിരുന്ന്
മനസ്സിലാക്കി തരുന്നു- കലിയുഗത്തിൽ എല്ലാവരും പാപാത്മാക്കളാണ്, സത്യയുഗത്തിൽ
പുണ്യാത്മാക്കളാണുണ്ടാവുക. രാവിന്റെയും പകലിന്റെയും വ്യത്യാസമാണ്. നിങ്ങൾ ഇപ്പോൾ
സംഗമത്തിലാണ്. കലിയുഗത്തെയും സത്യയുഗത്തെയും അറിയാം. ഇക്കരയിൽ നിന്ന്
അക്കരയിലേയ്ക്ക് പോകുന്നതിന്റെ കാര്യമാണ് മുഖ്യമായത്. ക്ഷീര സാഗരത്തിന്റെയും
വിഷയ സാഗരത്തിന്റെയും പാട്ടുമുണ്ട് പക്ഷെ അർത്ഥം ഒന്നും മനസ്സിലാക്കുന്നില്ല.
ഇപ്പോൾ ബാബയിരുന്ന് കർമ്മം-അകർമ്മത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു.
കർമ്മമാണെങ്കിൽ മനുഷ്യൻ ചെയ്യുന്നുണ്ട് പിന്നീട് ചില കർമ്മം അകർമ്മമാകുന്നു,
ചിലത് വികർമ്മമാകുന്നു. രാവണ രാജ്യത്തിൽ എല്ലാ കർമ്മവും വികർമ്മമായി മാറുന്നു,
സത്യയുഗത്തിൽ വികർമ്മം ഉണ്ടായിരിക്കില്ല എന്തുകൊണ്ടെന്നാൽ അവിടെ രാമ രാജ്യമാണ്.
ബാബയിൽ നിന്ന് വരദാനം നേടി കഴിഞ്ഞിരിക്കുന്നു. രാവണൻ ശാപം തരുന്നു. ഇത്
സുഖത്തിന്റെയും ദു:ഖത്തിന്റെയും കളിയാണല്ലോ. ദു:ഖത്തിൽ എല്ലാവരും ബാബയെ
ഓർമ്മിക്കുന്നു. സുഖത്തിൽ ആരും ഓർമ്മിക്കുന്നില്ല. അവിടെ വികാരം
ഉണ്ടായിരിക്കില്ല. കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - ചെടി നടുകയാണ്. ഈ
ചെടി നടുന്നതിന്റെ ആചാരവും ഇപ്പോഴാണുള്ളത്. ബാബ തൈ നടുന്നത്
ആരംഭിച്ചിരിക്കുകയാണ്. മുമ്പ് എല്ലാം ബ്രിട്ടീഷ് ഗവൺമെന്റായിരുന്നു അതിനാൽ
വൃക്ഷത്തിന്റെ തൈ നടുന്നതിന്റെ വാർത്ത ഇടയ്ക്ക് ദിനപത്രങ്ങളിൽ ഇട്ടിരുന്നില്ല.
ഇപ്പോൾ ബാബയിരുന്ന് ദേവീ ദേവതാ ധർമ്മത്തിന്റെ തൈ നടുകയാണ്, വേറെ യാതൊരു തൈയും
നടുന്നില്ല. അനേകം ധർമ്മമുണ്ട്, ദേവീ ദേവതാ ധർമ്മം ഇല്ലാതായിരിക്കുന്നു. ധർമ്മ
ഭ്രഷ്ടരും കർമ്മ ഭ്രഷ്ടരുമായതു കാരണം പേര് തന്നെ തല കീഴായത് വെച്ചിരിക്കുന്നു.
ആരാണോ ദേവതാ ധർമ്മത്തിലുള്ളവർ അവർക്ക് വീണ്ടും അതേ ദേവീ ദേവതാ ധർമ്മത്തിൽ വരണം.
ഓരോരുത്തർക്കും അവരവരുടെ ധർമ്മത്തിലേയ്ക്ക് തന്നെ പോകണം. ക്രിസ്തുധർമ്മത്തിൽ
നിന്ന് മാറി പിന്നീട് ദേവീ ദേവതാ ധർമ്മത്തിൽ വരാൻ സാധിക്കില്ല. മുക്തിയാണെങ്കിൽ
ഉണ്ടാവുകയില്ല. അതെ, ചിലർ ദേവീ ദേവതാ ധർമ്മത്തിൽ നിന്ന് മാറി ക്രിസ്തു ധർമ്മത്തിൽ
പോയി എങ്കിൽ അവർ പിന്നീട് തിരിച്ച് തന്റെ ദേവീ ദേവതാ ധർമ്മത്തിൽ വരും. അവർക്ക്
ഈ ജ്ഞാനവും യോഗവും വളരെ നല്ലതായി തോന്നും, ഇതിലൂടെ ഇവർ തന്റെ
ധർമ്മത്തിലേതാണെന്ന് വ്യക്തമാകുന്നു. ഇതിൽ വളരെ വലിയ വിശാല ബുദ്ധി വേണം
മനസ്സിലാക്കുന്നതിനും മനസ്സിലാക്കി കൊടുക്കുന്നതിനും. ധാരണ ചെയ്യണം, പുസ്തകം
പഠിച്ച് കേൾപ്പിക്കരുത്. ചിലർ ഗീത കേൾപ്പിക്കുന്നത് പോലെ, മനുഷ്യർ ഇരുന്ന്
കേൾക്കുന്നു. ചിലരാണെങ്കിൽ ഗീതയിലെ ശ്ലോകം പെട്ടെന്ന് മന:പാഠമാക്കുന്നു.
ബാക്കിയുള്ളവരാണെങ്കിൽ ഇതിന്റെ അർത്ഥം ഓരോരുത്തരും അവരവരുടെതിരുന്ന്
ഉണ്ടാക്കുന്നു. ശ്ലോകം മുഴുവൻ സംസ്കൃതത്തിലാണ്. ഇവിടെയാണെങ്കിൽ പാടുന്നുണ്ട്
സാഗരത്തെ മഷിയാക്കൂ, മുഴുവൻ കാടിനെയും പേനയാക്കൂ എങ്കിൽ പോലും ജ്ഞാനത്തിന്റെ
അവസാനം ഉണ്ടാവില്ല. ഗീതയാണെങ്കിൽ വളരെ ചെറുതാണ്. 18 അദ്ധ്യായങ്ങളാണ്. എത്രയും
ചെറിയ ഗീത ഉണ്ടാക്കി കഴുത്തിലണിയുന്നു. വളരെ ചെറിയ അക്ഷരങ്ങളായിരിക്കും. കഴുത്തിൽ
അണിയുന്നതിന്റെയും ശീലമുണ്ടാകുന്നു. അത്രയും ചെറിയ ലോക്കറ്റുണ്ടാക്കുന്നു.
വാസ്തവത്തിൽ സെക്കന്റിന്റെ കാര്യമാണ്. ബാബയുടെതായി, വിശ്വത്തിന്റെ
അധികാരിയായപോലെയായി. ബാബാ ഞങ്ങൾ അങ്ങയുടെ ഒരു ദിവസത്തെ കുട്ടിയാണ്, അങ്ങനെയും
എഴുതാൻ തുടങ്ങും. ഒറ്റ ദിവസത്തിൽ നിശ്ചയമുണ്ടായി പിന്നെ പെട്ടെന്ന് കത്ത് എഴുതും.
കുട്ടി ആയി എങ്കിൽ വിശ്വത്തിന്റെ അധികാരിയായി. ഇതും ചിലരുടെ ബുദ്ധിയിൽ
ബുദ്ധിമുട്ടിയാണിരിക്കുന്നത്. നിങ്ങൾ വിശ്വത്തിന്റെ അധികാരിയാകുമല്ലോ. അവിടെ
വേറെ ഒരു ഖണ്ഡവും ഉണ്ടായിരിക്കില്ല, പേരും അടയാളവും അപ്രത്യക്ഷമാകുന്നു.
ചിലർക്ക് അറിയുക പോലുമില്ല ഇത് ഖണ്ഡമായിരുന്നു. അഥവാ ആയിരുന്നുവെങ്കിൽ
തീർച്ചയായും അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ടാവണം. അവിടെ ഇത്
ഉണ്ടായിരിക്കുകയേയില്ല അതുകൊണ്ട് പറയുകയാണ് നിങ്ങൾ വിശ്വത്തിന്റെ
അധികാരിയാവേണ്ടവരാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- ഞാൻ നിങ്ങളുടെ അച്ഛനുമാണ്,
ജ്ഞാനത്തിന്റെ സാഗരമാണ്. ഇതാണെങ്കിൽ വളരെ ഉയർന്നതിലും ഉയർന്ന ജ്ഞാനമാണ്
ഏതിലൂടെയാണോ നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. നമ്മുടെ അച്ഛൻ
സുപ്രീമാണ്, സത്യമായ ബാബ, സത്യമായ ടീച്ചർ, സത്യം കേൾപ്പിക്കുകയാണ്.
പരിധിയില്ലാത്ത പഠിപ്പ് നൽകുന്നു. പരിധിയില്ലാത്ത ഗുരുവാണ്, എല്ലാവരുടെയും
സദ്ഗതി ചെയ്യുന്നു. ഒരാളുടെ മഹിമ ഉണ്ടായി ആ മഹിമ പിന്നീട് മറ്റൊരാളുടെതാവാൻ
സാധിക്കില്ല, പിന്നീട് അവർ തനിക്കു സമാനമാകുമ്പോൾ ആവുന്നു. അതിനാൽ നിങ്ങളും
പതിത പാവനനായി. സത്യമായ പേര് എഴുതുന്നു. പതിത പാവനി ഗംഗകൾ ഈ മാതാക്കളാണ്.
ശിവശക്തിയെന്ന് പറയാം ശിവ വംശിയെന്നും പറയാം. ശിവ വംശീ ബ്രഹ്മാകുമാർ - കുമാരിമാർ.
എല്ലാവരും ശിവ വംശിയാണ്. ബാക്കി ബ്രഹ്മാവിലൂടെ രചന രചിക്കുകയാണ് അതിനാൽ സംഗമത്തിൽ
ബ്രഹ്മാകുമാർ-കുമാരിമാരാകുന്നു. ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. ആദ്യമാദ്യം
ഉണ്ടാകുന്നു ബ്രഹ്മാകുമാർ-കുമാരിമാർ. ആരെങ്കിലും എതിർപ്പ് പറയുകയാണെങ്കിൽ അവരോട്
പറയൂ ഇത് പ്രജാപിതാവാണ്, ഇദ്ദേഹത്തിൽ പ്രവേശിക്കുകയാണ്. ബാബ പറയുകയാണ് അനേക
ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ ഞാൻ പ്രവേശിക്കുന്നു. കാണിച്ചിരിക്കുന്നു
വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്നു. ശരി, വിഷ്ണു പിന്നെ ആരുടെ നാഭിയിൽ
നിന്ന് വന്നു? അവരിൽ അമ്പിന്റെ അടയാളം കാണിച്ചിരിക്കുന്നു, അതായത് ഇവർ ഊടും പാവും
പോലെയാണ്. ബ്രഹ്മാവിൽ നിന്ന് വിഷ്ണു, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ്. ഇവർ അവരിൽ
നിന്ന്, അവർ ഇവരിൽ നിന്ന് ജന്മമെടുക്കുന്നു. ബ്രഹ്മാവിന് ഒരു
സെക്കന്റെടുക്കുന്നു, വിഷ്ണുവിന് 5000 വർഷം വേണ്ടി വരുന്നു. ഇത് അത്ഭുതകരമായ
കാര്യമല്ലേ. നിങ്ങളിരുന്ന് മനസ്സിലാക്കി കൊടുക്കും. ബാബ പറയുകയാണ് ലക്ഷ്മീ
നാരായണൻ 84 ജന്മമെടുക്കുന്നു പിന്നീട് അവരുടെ തന്നെ അനേക ജന്മങ്ങളുടെ അന്തിമത്തിൽ
ഞാൻ പ്രവേശിച്ച് അവരെ സൃഷ്ടിക്കുന്നു. മനസ്സിലാക്കേണ്ട കാര്യമാണല്ലോ. ഇദ്ദേഹത്തെ
ബ്രഹ്മാവെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. മുഴുവൻ
ലോകത്തേയും കാണിക്കുന്നതിന് വേണ്ടിയാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.
നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു, മനസ്സിലാക്കുന്നവർ മാത്രമേ മനസ്സിലാക്കൂ.
മനസ്സിലാക്കാത്തവർക്ക് വേണ്ടി പറയും ഇവർ നമ്മുടെ കുലത്തിലുള്ളവരല്ല. പാവങ്ങൾ
വേണമെങ്കിൽ അവിടെ വരും പക്ഷെ പ്രജയിൽ. നമ്മളെ സംബന്ധിച്ച് എല്ലാവരും
പാവങ്ങളാണല്ലോ- നിർദ്ധനരെ പാവങ്ങൾ എന്ന് പറയുന്നു. എത്ര പോയിന്റുകൾ കുട്ടികൾക്ക്
ധാരണ ചെയ്യണം. വിഷയങ്ങളിൽ പ്രഭാഷണം ചെയ്യേണ്ടതുണ്ട്. ഈ ടോപ്പിക്ക് എന്താ
ചെറുതാണോ. പ്രജാപിതാ ബ്രഹ്മാവും സരസ്വതിയും, 4 കൈകൾ കാണിച്ചിരിക്കുന്നു. അതിൽ 2
കൈകൾ പുത്രിയുടെതാകുന്നു. ഭാര്യാഭർത്താക്കന്മാരൊന്നുമല്ല. യുഗൾ യഥാർത്ഥത്തിൽ
വിഷ്ണു തന്നെയാണ്. ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി. ശങ്കരനും ജോടിയില്ല,
ഇതുകാരണം ശിവ-ശങ്കരനെന്ന് പറയുന്നു. ഇപ്പോൾ ശങ്കരൻ എന്താണ് ചെയ്യുന്നത്?
വിനാശമാണെങ്കിൽ ആറ്റോമിക് ബോംബിലൂടെ ഉണ്ടാകുന്നു. അച്ഛൻ എങ്ങനെ കുട്ടികളുടെ വധം
ചെയ്യിക്കും, ഇതാണെങ്കിൽ പാപമായി മാറും. ബാബയാണെങ്കിൽ ഒന്നു കൂടി എല്ലാവരെയും
ശാന്തിധാമത്തിലേയ്ക്ക് തിരിച്ച് കൂട്ടി കൊണ്ട് പോകുന്നു, പരിശ്രമമില്ലാതെ.
കർമ്മ കണക്ക് സെറ്റിൽ ചെയ്ത് എല്ലാവരും വീട്ടിലേയ്ക്ക് പോകുന്നു എന്തുകൊണ്ടെന്നാൽ
കണക്കെടുപ്പിന്റെ സമയമാണ്. ബാബ വരുന്നത് തന്നെ സേവനത്തിനാണ്. എല്ലാവർക്കും
സദ്ഗതി നൽകുന്നു. നിങ്ങളും ആദ്യം ഗതിയിലും പിന്നീട് സദ്ഗതിയിലും വരും. ഈ
കാര്യങ്ങൾ മനസ്സിലാക്കാനുള്ളതാണ്. ഈ കാര്യങ്ങൾ അല്പം പോലും ആരും അറിയുന്നില്ല.
നിങ്ങൾ കാണുന്നുണ്ട് ചിലരാണെങ്കിൽ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്, തികച്ചും
മനസ്സിലാക്കുന്നില്ല. ആരാണോ കുറച്ച് നന്നായി മനസ്സിലാക്കുന്നവർ, അവർ വന്ന്
മനസ്സിലാക്കും. പറയൂ, ഓരോ ഓരോ കാര്യത്തിലും മനസ്സിലാക്കണമെങ്കിൽ സമയം തരൂ.
ഇവിടെയാണെങ്കിൽ കേവലം ആജ്ഞയാണ്, എല്ലാവർക്കും ബാബയുടെ പരിചയം നൽകൂ. ഇത്
തന്നെയാണ് മുള്ളുകളുടെ കാട് എന്തുകൊണ്ടെന്നാൽ പരസ്പരം ദു:ഖം നൽകി
കൊണ്ടിരിക്കുകയാണ്, ഇതിനെ ദു:ഖധാമമെന്ന് പറയുന്നു. സത്യയുഗം സുഖധാമമാണ്.
ദു:ഖധാമത്തിൽ നിന്ന് എങ്ങനെയാണ് സുഖധാമമുണ്ടാകുന്നത്, ഇത് നിങ്ങൾക്ക് അറിയാം.
ലക്ഷ്മീ നാരായണൻ സുഖധാമത്തിലായിരുന്നു പിന്നീട് ഈ 84 ജന്മങ്ങളെടുത്ത്
ദു:ഖധാമത്തിൽ വന്നിരിക്കുന്നു. ഈ ബ്രഹ്മാവിന്റെ പേരും എങ്ങനെയാണ് വെച്ചത്. ബാബ
പറയുന്നു ഞാൻ ഇതിൽ പ്രവേശിച്ച് പരിധിയില്ലാത്ത സന്യാസം ചെയ്യിക്കുന്നു.
പെട്ടെന്ന് സന്യാസം ചെയ്യിക്കുന്നു എന്തുകൊണ്ടെന്നാൽ ബാബയ്ക്ക് സേവനം
ചെയ്യിക്കണം, അതാണ് ചെയ്യിക്കുന്നത്. ഇതിന്റെ പുറകെ അനേകർ വന്നു അവർക്കും പേര്
വെച്ചു. ആ ആളുകളെ പിന്നെ പൂച്ചയായി കാണിച്ചിരിക്കുന്നു. ഇതെല്ലാം കെട്ട് കഥകളാണ്.
പൂച്ച എങ്ങനെ ആകാൻ കഴിയും. പൂച്ചയിരുന്ന് ജ്ഞാനം കേൾക്കുന്നില്ല. ബാബ അനേകം
യുക്തികൾ പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും കാര്യം ചിലരുടെ ബുദ്ധിയിൽ
വരുന്നില്ലായെങ്കിൽ അവരോട് പറയൂ- എപ്പോൾ വരെ ഈശ്വരനെ മനസ്സിലാക്കുന്നില്ലയോ വേറെ
ഒന്നും മനസ്സിലാക്കാൻ സാധിക്കില്ല. ഈ കാര്യം നിശ്ചയിക്കൂ എന്നിട്ട് എഴുതൂ,
ഇല്ലായെങ്കിൽ മറന്നു പോകും. മായ മറപ്പിക്കും. ബാബയുടെ പരിചയത്തിന്റെ കാര്യമാണ്
മുഖ്യമായത്. നമ്മുടെ അച്ഛൻ സുപ്രീം ബാബ, സുപ്രീം ടീച്ചറാണ് ആരാണോ മുഴുവൻ
വിശ്വത്തിന്റെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നത്, ഏതാണോ
ആർക്കും അറിയാത്തത്. ഇത് മനസ്സിലാക്കി കൊടുക്കുന്നതിൽ സമയം വേണം. എപ്പോൾ വരെ
ബാബയെ അറിയുന്നില്ലയോ അതുവരെയും ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. ബാബയെ
മനസ്സിലായില്ലായെങ്കിൽ പിന്നെ ആത്മാവിനെയും മനസ്സിലാവില്ല. അനാവശ്യമായി സംശയം
ചോദിച്ചുകൊണ്ടിരിക്കും - എന്തുകൊണ്ടാണ് ഇങ്ങനെ, ശാസ്ത്രങ്ങളിലാണെങ്കിൽ ഇങ്ങനെ
പറയുന്നു, അതുകൊണ്ട് ആദ്യം ബാബയുടെ പരിചയം നൽകൂ. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കർമ്മം,
അകർമ്മം, വികർമ്മത്തിന്റെ ഗുഹ്യഗതിയെ ബുദ്ധിയിൽ വെച്ച് ഇപ്പോൾ ഒരു വികർമ്മവും
ചെയ്യരുത്, ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ധാരണ ചെയ്ത് മറ്റുള്ളവർക്ക്
കേൾപ്പിക്കണം.
2. സത്യമായ ബാബയുടെ
സത്യമായ ജ്ഞാനം നൽകി മനുഷ്യനെ ദേവതയാക്കുന്നതിന്റെ സേവനം ചെയ്യണം. വികാരങ്ങളുടെ
ചെളിയിൽ നിന്ന് എല്ലാവരെയും മോചിപ്പിക്കണം.
വരദാനം :-
അലൗകികലഹരിയുടെഅനുഭൂതിയിലൂടെനിശ്ചയത്തി
ന്റെതെളിവ്കൊടുക്കുന്നസദാവിജയിയായിഭവിക്കട്ടെ.
അലൗകിക ആത്മീയ ലഹരി
നിശ്ചയത്തിന്റെ കണ്ണാടിയാണ്. നിശ്ചയത്തിന്റെ തെളിവാണ് ലഹരി, ലഹരിയുടെ തെളിവാണ്
സന്തോഷം. ആരാണോ സദാ ലഹരിയിലും സന്തോഷത്തിലുമിരിക്കുന്നത് അവരുടെ മുന്നിൽ മായയുടെ
യാതൊരു സൂത്രവും നടക്കുകയില്ല. ചിന്തയില്ലാത്ത ചക്രവർത്തിയുടെ
സാമ്രാജ്യത്തിന്നകത്ത് മായക്ക് വരാൻ സാധ്യമല്ല. അലൗകിക ലഹരി സഹജമായിത്തന്നെ പഴയ
ലോകത്തെയും പഴയ സംസ്കാരത്തെയും മറപ്പിക്കുന്നു, അതിനാൽ സദാ ആത്മീയ
സ്വരൂപത്തിന്റെ ലഹരിയിൽ, അലൗകിക ജീവിതത്തിന്റെ ലഹരിയിൽ, ഫരിസ്താ സ്ഥിതിയുടെ
ലഹരിയിൽ അല്ലെങ്കിൽ ഭവിഷ്യസ്ഥിതിയുടെ ലഹരിയിൽ സ്ഥിതി ചെയ്യൂ എങ്കിൽ വിജയിയായി
മാറും.
സ്ലോഗന് :-
മധുരതയാകുന്നഗുണംതന്നെയാണ്ബ്രാഹ്മണജീവിതത്തിന്റെമഹാനത, അതിനാൽമധുരമുള്ളവരാകൂ,
മറ്റുള്ളവരെയുംമധുരിപ്പിക്കൂ.
അവ്യക്തസൂചനകൾ-അശരീരിസ്ഥിതിയുടെയുംഅവ്യക്തസ്ഥിതിയുടെ
യുംഅഭ്യാസംവർദ്ധിപ്പിക്കൂ.
എങ്ങനെയാണോ വിദേഹിയായ
ബാപാദാദക്ക് കുട്ടികളെ വിദേഹിയാക്കി മാറ്റുന്നതിന് വേണ്ടി ദേഹത്തിന്റെ ആധാരം
എടുക്കേണ്ടി വരുന്നത്, അതേപോലെ താങ്കളെല്ലാവരും ജീവിച്ചിരിക്കേ,
ശരീരത്തിലിരുന്നുകൊണ്ട് വിദേഹി ആത്മാസ്ഥിതിയിൽ സ്ഥിതി ചെയ്ത് ഈ ദേഹത്തിലൂടെ
ചെയ്യിപ്പിക്കുന്നവരായി കർമ്മം ചെയ്യിപ്പിക്കൂ. ഈ ദേഹം ചെയ്യുന്നവനാണ്, താങ്കൾ
ആത്മാവ് ചെയ്യിപ്പിക്കുന്നവനാണ്, ഈ സ്ഥിതിയെ 'വിദേഹി സ്ഥിതി'യെന്ന് പറയുന്നു.
ഇതിനെത്തന്നെയാണ് ഫോളോ ഫാദർ എന്ന് പറയുക. ബാബയെ ഫോളോ ചെയ്യുന്നതിന്റെ സ്ഥിതിയാണ്
സദാ അശരീരി ഭവ, വിദേഹി ഭവ, നിരാകാരി ഭവ!