മധുരമായ കുട്ടികളേ -
ബ്രഹ്മാബാബ ശിവബാബയുടെ രഥമാണ്, രണ്ടുപേരുടെയും ഒരുമിച്ചുളള പാർട്ടാണ്
നടക്കുന്നത്, ഇതിൽ അല്പം പോലും സംശയം വരരുത്.
ചോദ്യം :-
ദു:ഖത്തിൽ നിന്നും മുക്തമാകുവാൻ വേണ്ടി മഹാപാപം എന്നു പറയപ്പെടുന്ന ഏതൊരു
യുക്തിയാണ് മനുഷ്യർ രചിക്കുന്നത്?
ഉത്തരം :-
മനുഷ്യർ
ദു:ഖിയായിത്തീരുമ്പോൾ സ്വയത്തെ ഹത്യ ചെയ്യാനുളള അനേക ഉപായങ്ങൾ രചിക്കാറുണ്ട്.
ജീവഹത്യയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇതിലൂടെ ഞങ്ങൾ ദു:ഖത്തിൽ നിന്നും
മുക്തമാകും എന്നു ചിന്തിക്കുന്നു. പക്ഷേ ഇതിനെക്കാളും വലിയ മഹാപാപം മറ്റൊന്നും
തന്നെയില്ല. ഇതിലൂടെ വീണ്ടും ദു:ഖങ്ങളിൽ ചെന്ന് അകപ്പെടുന്നു, കാരണം ഇത് അപാര
ദു:ഖത്തിന്റെ ലോകം തന്നെയാണ്.
ഓംശാന്തി.
കുട്ടികളോട് അച്ഛൻ ചോദിക്കുന്നു, ആത്മാക്കളോട് പരമാത്മാവ് ചോദിക്കുന്നു - നമ്മൾ
പരമപിതാവായ പരമാത്മാവിന്റെ മുന്നിലാണ് എന്നുളളത് അറിയാമല്ലോ. ബാബയ്ക്ക്
തന്റെതായ രഥമില്ലല്ലോ. ഈ ഭൃകുടി മദ്ധ്യത്തിൽ ബാബ വസിക്കുന്നുണ്ട് എന്നുളളത്
അറിയാമല്ലോ. ഞാൻ ബ്രഹ്മാവിന്റെ ഭൃകുടി മദ്ധ്യത്തിലാണ് വസിക്കുന്നതെന്ന് ശിവബാബ
സ്വയം പറയുന്നു. ഞാൻ ബ്രഹ്മാവിന്റെ ശരീരത്തെ കടമായി എടുത്തിരിക്കുന്നു.
ആത്മാവിന്റെ വാസസ്ഥാനം ഭൃകുടി മധ്യത്തിലാണെങ്കിൽ ബാബയും അവിടെത്തന്നെയല്ലേ
വസിക്കൂ. ബ്രഹ്മാബാബയുണ്ടെങ്കിൽ തീർച്ചയായും ശിവബാബയുമുണ്ട്. ബ്രഹ്മാബാബ
ഇല്ലെങ്കിൽ ശിവബാബ എങ്ങനെ സംസാരിക്കാനാണ്. മുകളിലുളള ശിവബാബയെ എല്ലാവരും
ഓർമ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി
നമ്മളിപ്പോൾ ബാബയുടെ മുന്നിലാണ് ഇവിടെയിരിക്കുന്നത്. ഈ സമയത്ത് ശിവബാബ
മുകളിലുണ്ടെന്നല്ല. ശിവലിംഗമുണ്ടാക്കി ഇവിടെ പൂജിച്ചു വരുന്നു. ഇതെല്ലാം തന്നെ
വളരെയധികം മനസ്സിലാക്കുവാനുളള കാര്യങ്ങളാണ്. ബാബ ജ്ഞാനസാഗരനാണെന്നുളള കാര്യം
നിങ്ങൾക്ക് അറിയാമല്ലോ. ജ്ഞാനം മുകളിൽ നിന്നും കേൾപ്പിക്കുവാൻ സാധിക്കില്ലല്ലോ?
അതുകൊണ്ടാണ് ഇവിടെ താഴേക്കു വന്ന് ബ്രഹ്മാവിന്റെ ശരീരത്തിലൂടെ കേൾപ്പിക്കുന്നത്.
ബ്രഹ്മാവിനെ ഞങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പലരും പറയാറുണ്ട്. പക്ഷേ ശിവബാബ
പറയുന്നു ബ്രഹ്മാവിന്റെ ശരീരത്തിലൂടെ നിങ്ങൾ എന്നെ ഓർമ്മിക്കണം. ഇതെല്ലാം തന്നെ
മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. പക്ഷേ മായ വളരെയധികം ശക്തിശാലിയാണ്,
ഒറ്റയടിക്ക് മുഖത്തെ തിരിപ്പിച്ച് പിന്നിലാക്കുന്നു. ഇപ്പോൾ നിങ്ങളുടെ മുഖത്തെ
ശിവബാബ നേരെയാക്കിയിട്ടുണ്ട്, പക്ഷേ ആരാണോ ഇവിടെ മുന്നിലിരുന്നു കൊണ്ടും
ബ്രഹ്മാവ് ആരും തന്നെയല്ലെന്നു മനസ്സിലാക്കുന്നത്, അവരുടെ ഗതി എന്തായിരിക്കും!
അവർ ദുർഗതി പ്രാപിക്കുന്നതാണ്. ഒട്ടും ജ്ഞാനമില്ല. മനുഷ്യർ വിളിക്കുന്നുമുണ്ട്
- അല്ലയോ ഗോഡ്ഫാദർ. ഗോഡ്ഫാദർ വിളി കേൾക്കുന്നുണ്ടോ? മുക്തിദാതാവേ വരൂ എന്നു
പറഞ്ഞല്ലേ വിളിക്കുന്നത്, അതോ അവിടെ ഇരുന്നുകൊണ്ട് മുക്തി നൽകുമോ? കല്പ കല്പം ഈ
പുരുഷോത്തമ സംഗമയുഗത്തിൽ തന്നെയാണ് ബാബ വരുന്നത്, ആരിലേക്കാണോ ബാബ
പ്രവേശിക്കുന്നത് അവരെത്തന്നെ അംഗീകരിക്കുന്നില്ലെങ്കിൽ, നമ്പർവൺ തമോപ്രധാനം
എന്നേ പറയൂ. നിശ്ചയം ഉണ്ടായിട്ടും മായ ഒറ്റയടിക്ക് മുഖത്തെ തിരിപ്പിക്കുകയാണ്.
നമ്മെ ഒറ്റയടിക്ക് കാൽക്കാശിനു പോലും വിലയില്ലാത്തവരാക്കി മാറ്റുവാനുളള ശക്തി
മായയിലുണ്ട്. ഇതുപോലുളള കുട്ടികളും ചില-ചില സെന്ററുകളിലുണ്ട് അതുകൊണ്ടാണ് ബാബ
ശ്രദ്ധയോടെയിരിക്കുവാൻ പറയുന്നത്. കേട്ടിട്ടുളള കാര്യങ്ങൾ മറ്റുളളവർക്ക് വെറുതെ
കേൾപ്പിക്കുന്നുണ്ടെങ്കിലും അവർ പണ്ഡിതനു സമാനമാണ്. ബാബ പണ്ഡിതന്റെ ഒരു കഥ
പറഞ്ഞു തരാറുണ്ടല്ലോ. പണ്ഡിതൻ പറഞ്ഞു, രാമ-രാമ എന്നു പറഞ്ഞാൽ നദിയുടെ മറുകര
എത്തുവാൻ സാധിക്കുമെന്ന്. ഈ സമയം നിങ്ങൾ ബാബയുടെ ഓർമ്മയിൽ വിഷയസാഗരത്തിൽ നിന്നും
ക്ഷീരസാഗരത്തിലേക്ക് പോകുകയാണ്. അവർ ഇതിനെക്കുറിച്ച് ഭക്തിമാർഗ്ഗത്തിൽ ധാരാളം
കഥകൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇതുപോലുളള കഥകളൊന്നും തന്നെ ഉണ്ടായിട്ടില്ല.
പണ്ഡിതർ എന്നു പറയുന്നത് മറ്റുളളവരെയാണ്, ആരാണോ സ്വയം വികാരത്തിലേക്കു പോയി
മറ്റുളളവരോട് നിർവ്വികാരിയായിരിക്കുവാൻ പറയുന്നത്, അവർ ജ്ഞാനം പറഞ്ഞു കൊടുത്താലും
എന്ത് പ്രഭാവമാണുണ്ടാകുക. ഇതുപോലെ സ്വയം നിശ്ചയമില്ലാത്തവരായ ബ്രഹ്മാകുമാർ -
കുമാരിമാരുണ്ട്, അവർ മറ്റുളളവർക്കും കേൾപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്.
ഇതിലൂടെ കേൾക്കുന്നവർ കേൾപ്പിക്കുന്നവരെക്കാളും തീവ്ര ഗതിയിൽ മുന്നോട്ട്
പോകുന്നു. ആരാണോ ധാരാളം പേരുടെ സേവനങ്ങൾ ചെയ്യുന്നത്, അവർ തീർച്ചയായും
സ്നേഹിയായി തോന്നുകയില്ലേ. കപട പണ്ഡിതനാണെങ്കിൽ അവരെ ആരു സ്നേഹിക്കുവാനാണ്.
പിന്നീട് ആരാണോ നല്ല രീതിയിൽ എന്നെ ഓർമ്മിക്കുന്നത് അവരോട് വളരെ
സ്നേഹമുണ്ടാകുന്നു. നല്ല-നല്ല മഹാരഥികളെപ്പോലും മായ വിഴുങ്ങുന്നു. അങ്ങനെ ധാരാളം
പേരെ മായ വിഴുങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്നെ ആരുടെയും കർമ്മാതീത അവസ്ഥ
ആയിട്ടില്ലല്ലോ. ഒരു വശത്ത് യുദ്ധമുണ്ടാകുമ്പോൾ മറുവശത്ത് നിങ്ങൾ കർമ്മാതീത
അവസ്ഥ പ്രാപിക്കുന്നു. ഇവ രണ്ടിലും പൂർണ്ണമായ സംബന്ധമുണ്ട്. പിന്നീട് യുദ്ധം
പൂർത്തിയാകുമ്പോൾ നിങ്ങൾ സത്യയുഗത്തിലേക്ക് ട്രാൻസ്ഫറാകുന്നു. ആദ്യം
രുദ്രമാലയുണ്ടാകുന്നു. പക്ഷേ ഈ കാര്യങ്ങളൊന്നും തന്നെ ആർക്കും അറിയില്ല. വിനാശം
തൊട്ടു മുന്നിലാണെന്നുളളത് നിങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾ കുട്ടികൾ
ഇവിടെ ന്യൂനപക്ഷമേയുളളൂ, അവരാണെങ്കിൽ ഭൂരിപക്ഷമുണ്ട്. അപ്പോൾ നിങ്ങൾ
ഇതിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയാണെങ്കിലും ആര് അംഗീകരിക്കുവാനാണ്. എപ്പോഴാണോ
നിങ്ങളുടെ വൃദ്ധിയുണ്ടാകുന്നത്, അപ്പോൾ യോഗബലത്തിലൂടെ ധാരാളം പേർ ഇങ്ങോട്ട്
ആകർഷിച്ച് വരുന്നതാണ്. എത്രത്തോളം നിങ്ങൾ ആത്മാക്കളിൽ നിന്നും തുരുമ്പ്
ഇല്ലാതാകുന്നുവോ അത്രയും ശക്തി നിറയുന്നു. അല്ലാതെ ബാബയ്ക്ക് എല്ലാവരുടേയും
ഉള്ളറിയാം എന്ന് ചിന്തിക്കരുത്. ഇവിടേക്ക് വരുമ്പോൾ ബാബ എല്ലാവരെയും കാണുന്നു,
എല്ലാവരുടെയും അവസ്ഥ മനസ്സിലാക്കുന്നു. അച്ഛനെന്താ കുട്ടികളുടെ അവസ്ഥ
മനസ്സിലാക്കാൻ സാധിക്കില്ലേ? സർവ്വതും അറിയുവാൻ സാധിക്കുന്നു. ഈ കാര്യത്തിൽ
ഒരിക്കലും ബാബയെ അന്തര്യാമി എന്നു പറയുവാൻ സാധിക്കില്ല. ഇപ്പോൾവരെ ആരും
കർമ്മാതീത അവസ്ഥ പ്രാപ്തമാക്കിയിട്ടില്ലല്ലോ. ആസുരീയ സംസാരവും, പെരുമാറ്റ ശൈലിയും
ഇപ്പോഴും കാണപ്പെടുന്നുണ്ട്. നിങ്ങൾക്ക് തന്റെ പെരുമാറ്റത്തെ ദൈവീകമാക്കി
മാറ്റണം. ദേവതകൾ സർവ്വഗുണസമ്പന്നരല്ലേ. നിങ്ങൾക്കും അതുപോലെയായിത്തീരണം. ദേവതകളും
അസുരന്മാരും തമ്മിൽ എത്ര വ്യത്യാസമാണ്! പക്ഷേ മായ ആരെയും വെറുതെ വിടില്ല,
തൊട്ടാവാടിയാക്കി മാറ്റുന്നു. ഒറ്റയടിക്കു അടിച്ച് താഴേക്ക് വീഴ്ത്തുന്നു. അഞ്ച്
നിലകൾ(വികാരങ്ങൾ) ഉണ്ടല്ലോ. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ മുകളിൽ നിന്നും
താഴേക്ക് പതിക്കുന്നു. താഴേക്ക് വീണു എങ്കിൽ തീർച്ചയായും മരണം സംഭവിക്കുന്നതാണ്.
ഇന്നത്തെക്കാലത്ത് സ്വയത്തെ ഹത്യ ചെയ്യുന്നതിനായുളള ഉപായങ്ങൾ എന്തെല്ലാമാണ്
കണ്ടെത്തുന്നത്. ഇരുപത്തിയൊന്നാം നിലയിൽ നിന്നും താഴേക്ക് ചാടുമ്പോൾ പെട്ടെന്നു
തന്നെ മരിക്കുന്നു. ആശുപത്രിയിൽ പോയി കിടന്ന് ദു:ഖം അനുഭവിക്കാതിരിക്കാമല്ലോ,
അപ്പോൾ തന്നെ മരിക്കുമല്ലോ. അഞ്ചാമത്തെ നിലയിൽ നിന്നും വീണ് പിന്നീട്
മരിച്ചില്ലെങ്കിൽ ദു:ഖം അനുഭവിക്കേണ്ടി വരുമല്ലോ. ചിലർ സ്വയത്തെ അഗ്നിയ്ക്ക്
ഇരയാക്കുന്നു. അഥവാ ആരെങ്കിലും അവരെ രക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക്
എത്ര ദു:ഖമാണ് സഹിക്കേണ്ടി വരിക. ശരീരം കത്തിച്ചാൽ ആത്മാവ് ശരീരത്തിൽനിന്ന്
ഓടിപ്പോകുമല്ലോ. അതുകൊണ്ടാണ് അവർ ജീവഹത്യ ചെയ്യുന്നത്, ശരീരത്തെ
നശിപ്പിക്കുന്നത്. ശരീരത്തെ ഉപേക്ഷിക്കുന്നതിലൂടെ ദു:ഖത്തിൽ നിന്നും മുക്തമാകും
എന്ന് വിചാരിക്കുന്നു. പക്ഷേ ഇത് ഏറ്റവും വലിയ മഹാപാപമാണ്, വീണ്ടും കൂടുതൽ ദു:ഖം
അനുഭവിക്കേണ്ടതായി വരുന്നു കാരണം ഇത് അപാര ദു:ഖത്തിന്റെ ലോകമാണ്, സത്യയുഗത്തെ
അപാര സുഖത്തിന്റെ ലോകമെന്നു പറയുന്നു. നിങ്ങൾ കുട്ടികൾക്കറിയാം ഇപ്പോൾ നമ്മൾ
മടക്കയാത്രയിലാണ് ദു:ഖധാമത്തിൽ നിന്നും സുഖധാമത്തിലേക്ക് പോവുകയാണ്.
സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ ഓർമ്മിക്കണം. ബ്രഹ്മാവിലൂടെയാണ്
ബാബ മനസ്സിലാക്കിത്തരുന്നത്. ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന
നിർവ്വഹിക്കുന്നതിന്റെ ചിത്രവുമുണ്ട്. നിങ്ങൾ പറയുന്നു, ബാബാ ഞങ്ങൾ അനേക തവണ
അങ്ങയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടാൻ വന്നിരുന്നു. ബാബയും ഈ
സംഗമയുഗത്തിൽ തന്നെയാണ് വരുന്നത്, അപ്പോഴാണ് ലോകത്തിന്റെ പരിവർത്തനമുണ്ടാകുന്നത്.
ബാബ പറയുന്നു, ഞാൻ വരുന്നതു തന്നെ നിങ്ങൾ കുട്ടികളെ ദു:ഖത്തിൽ നിന്നും
മുക്തമാക്കി സുഖത്തിന്റെ പാവനലോകത്തേക്ക് കൊണ്ടു പോകുന്നതിനായാണ്. അല്ലയോ
പതിതപാവനാ.... എന്നു പറഞ്ഞാണ് വിളിക്കുന്നത്, നമ്മെ ഈ മോശമായ അഴുക്ക് ലോകത്തിൽ
നിന്നും മുക്തമാക്കൂ എന്ന് പറഞ്ഞ് മഹാകാലനെയാണ് വിളിക്കുന്നതെന്ന് ആരും തന്നെ
മനസ്സിലാക്കുന്നില്ല. അപ്പോൾ തീർച്ചയായും ബാബ വരുമല്ലോ. നമ്മൾ
മരിച്ചുകഴിഞ്ഞാലല്ലേ പൂർണ്ണ ശാന്തി ലഭിക്കൂ. ശാന്തി വേണം-വേണമെന്നു പറഞ്ഞ്
യാചിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാന്തിയുണ്ടാകുന്നത് ശാന്തിധാമത്തിലാണ്. പക്ഷേ
എങ്ങനെ ശാന്തി ലഭിക്കാനാണ്- ഈ ലോകത്തിൽ ഇത്രയും മനുഷ്യരുണ്ടാകുമ്പോൾ !
സത്യയുഗത്തിൽ സുഖവും ശാന്തിയും ഉണ്ടായിരുന്നു. ഇപ്പോൾ കലിയുഗത്തിൽ
അനേകധർമ്മങ്ങളാണ്. എപ്പോഴാണോ ഈ അനേകധർമ്മങ്ങളും നശിക്കുന്നത്, അപ്പോഴാണ്
ഒരുധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, സുഖ-ശാന്തിയുണ്ടാകുന്നത്. അയ്യോ-അയ്യോ
നിലവിളിയ്ക്കുശേഷം ജയാരവം മുഴങ്ങുന്നതാണ്. ഇനി മുന്നോട്ട് പോകവേ നോക്കിക്കോളൂ
മരണത്തിന്റെ ഗതി അതിവേഗത്തിലായിരിക്കും. തീർച്ചയായും വിനാശം ഉണ്ടാകണം. ബാബ വന്ന്
ഒരു ധർമ്മത്തിന്റെ സ്ഥാപന നിർവ്വഹിക്കുന്നു. രാജയോഗവും പഠിപ്പിക്കുന്നു. ബാക്കി
മറ്റ് അനേക ധർമ്മങ്ങളെല്ലാം നശിക്കുന്നതാണ്. ഗീതയിൽ ഇതിനെക്കുറിച്ചൊന്നും തന്നെ
എഴുതപ്പെട്ടിട്ടില്ല. പഞ്ചപാണ്ഡവരും ഒരു നായയും ഹിമാലയത്തിൽ കയറി മരിച്ചു വീണു
എന്നാണ് പറയുന്നത്. പിന്നീട് അതിന്റെ പരിണാമമെന്താണ്? പ്രളയം സംഭവിച്ചതായി
കാണിച്ചിട്ടുണ്ട്. പ്രളയം ഉണ്ടാകും പക്ഷേ മുഴുവൻ സൃഷ്ടിയും ജലമയമാകുന്നില്ല.
ഭാരതം അവിനാശിയായ പവിത്ര ഖണ്ഡമാണ്. അതിലും ആബുവാണ് പരമപവിത്രമായ തീർത്ഥ സ്ഥാനം.
ഇവിടെ ബാബ വന്ന് നിങ്ങൾ കുട്ടികളിലൂടെ സർവ്വരുടെയും സദ്ഗതി ചെയ്യുന്നു. ദിൽവാഡാ
ക്ഷേത്രം എത്ര നല്ല ഓർമ്മചിഹ്നമാണ്. അർത്ഥ സഹിതമായതാണ്. പക്ഷേ അതിന്റെ പണി
കഴിച്ചവർക്ക് അതിന്റെ മഹത്വത്തെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും ആ ക്ഷേത്രം
പണിതവർ നല്ല വിവേകശാലികൾ തന്നെയാണ്. ദ്വാപരയുഗത്തിൽ നല്ല വിവേകശാലികൾ
ഉണ്ടായിരുന്നു. കലിയുഗമാകുമ്പോഴേക്കും ബുദ്ധി തമോപ്രധാനമാകുന്നു. ദ്വാപരയുഗത്തിൽ
ബുദ്ധി തമോ അവസ്ഥയിൽ ആയിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും വെച്ച് ഉയർന്നതും ഈ
ക്ഷേത്രം തന്നെയാണ്. കാരണം ഇവിടെ നിങ്ങളുടെ ഓർമ്മചിഹ്നമാണ്.
വിനാശ സമയത്ത് കൂട്ടമരണമുണ്ടാകുന്നത് നിങ്ങൾ കാണാൻ പോവുകയാണ്. മൊത്തമായ
മഹായുദ്ധമാണ് സംഭവിക്കുവാൻ പോകുന്നത്. സർവ്വനാശം സംഭവിക്കും. ബാക്കി ഭാരതഖണ്ഡം
മാത്രം അവശേഷിക്കുന്നു. ഭാരതം വളരെ ചെറുതായിരിക്കും, മറ്റെല്ലാ ഖണ്ഡങ്ങളും
നശിക്കുന്നു. സ്വർഗ്ഗം എത്ര ചെറുതായിരിക്കും. ഇപ്പോൾ ഈ ജ്ഞാനം നിങ്ങളുടെ
ബുദ്ധിയിൽ മാത്രമാണുളളത്. ചിലർക്ക് ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി
കൊടുക്കാനും സമയം എടുക്കുന്നു. ഇത് പുരുഷോത്തമ സംഗമയുമാണ്. ഇവിടെ എത്ര യധികം
മനുഷ്യരാണുളളത്, പക്ഷേ സത്യയുഗത്തിൽ വളരെയധികം കുറച്ചു പേർ മാത്രമേയുണ്ടാകൂ,
ബാക്കി എല്ലാം നശിക്കും. ആരംഭം മുതൽക്കുളള വിശ്വത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും വീണ്ടും ആവർത്തിക്കുന്നു. തീർച്ചയായും സ്വർഗ്ഗം മുതൽക്ക്
ആവർത്തിക്കുന്നു. ഈ ഡ്രാമയുടെ ചക്രം അനാദിയാണ്, കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ വശം
കലിയുഗവും, മറുവശം സത്യയുഗവുമാണ്. നമ്മളിപ്പോൾ സംഗമത്തിലാണ്. ഇതെല്ലാം തന്നെ
നിങ്ങളാണ് മനസ്സിലാക്കുന്നത്, ബാബ വരുന്നു എങ്കിൽ തീർച്ചയായും ബാബയ്ക്ക് രഥം
ആവശ്യമാണല്ലോ. അപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു, ഇപ്പോൾ നിങ്ങൾക്ക് തിരികെ
വീട്ടിലേക്ക് പോകണം. പിന്നീട് ലക്ഷ്മി-നാരായണനായി മാറണം, അതിനാൽ ദൈവീകഗുണങ്ങളും
ധാരണ ചെയ്യണം.
ഇതും നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്, രാമരാജ്യമെന്നും
രാവണരാജ്യമെന്നും പറയുന്നത് ഏതിനെയാണ്? എങ്ങനെ പതിതത്തിൽ പാവനമായും, പാവന
അവസ്ഥയിൽ നിന്നും എങ്ങനെ പതിതമായും മാറുന്നു? ഈ കളിയുടെ രഹസ്യത്തെക്കുറിച്ചാണ്
ബാബ മനസ്സിലാക്കിത്തരുന്നത്. ബാബ ജ്ഞാനസാഗരനും ബീജരൂപനുമല്ലേ! ചൈതന്യ സ്വരൂപനായ
ബാബയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. മുഴുവൻ കല്പവൃക്ഷത്തിന്റെയും
രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിയോ എന്ന് ബാബ മാത്രമാണ് ചോദിക്കുക. ഇതിൽ
എന്തെല്ലാമാണുണ്ടാകുക? നിങ്ങൾ ഇതിൽ എത്രത്തോളം പാർട്ട് അഭിനയിച്ചിട്ടുണ്ട്?
അരക്കല്പം ദൈവീക സ്വരാജ്യമാണ്. അരക്കല്പം ആസുരീയ രാജ്യമാണ്. നല്ല-നല്ല
കുട്ടികളുടെ ബുദ്ധിയിൽ ജ്ഞാനമുണ്ടാകും. ബാബ തനിക്കു സമാനമാക്കിയാണ് മാറ്റുന്നത്.
ടീച്ചർമാരും നമ്പർവൈസായാണ്. പലരും ടീച്ചറായി പിന്നീട് മോശമായി പോകുന്നവരുമുണ്ട്.
പലരെയും പഠിപ്പിച്ച് സ്വയം നശിച്ചു പോകുന്നു. ചെറിയ കുട്ടികളിൽപ്പോലും വിഭിന്ന
സംസ്കാരത്തിലുളളവരുണ്ടാകില്ലേ. ചിലരുടെ സ്വഭാവം നമ്പർവൺ
ചെകുത്താനെപ്പോലെയായിരിക്കും, ചിലർ സ്വർഗ്ഗത്തിലേക്ക് പോകുവാൻ
യോഗ്യതയുളളവരുമുണ്ട്. ചിലർ ജ്ഞാനത്തെ ധാരണ ചെയ്യുകയുമില്ല, തന്റെ പെരുമാറ്റത്തെ
നല്ലതാക്കില്ല, മറ്റുളളവർക്ക് ദു:ഖം നൽകിക്കൊണ്ടിരിക്കുന്നു. അസുരൻ വന്ന്
ഒളിച്ചിരുന്നു അമൃതപാനം ചെയ്തു എന്ന് ശാസ്ത്രങ്ങളിൽ പോലും കാണിച്ചിട്ടുണ്ട്.
അസുരനായി എത്ര ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതെല്ലാം തന്നെ സംഭവിക്കേണ്ടതു
തന്നെയാണ്. ഉയർന്നതിലും ഉയർന്ന ബാബയ്ക്ക് സ്വർഗ്ഗീയ സ്ഥാപനയ്ക്കായി വരേണ്ടി
വരുന്നു. മായയും വളരെയധികം ശക്തിശാലിയാണ്. ദാനം ചെയ്യുന്നുണ്ടെങ്കിൽ പോലും മായ
ബുദ്ധിയെ തിരിപ്പിക്കുന്നു. പകുതി പേരെ തീർച്ചയായും മായ വിഴുങ്ങുക തന്നെ ചെയ്യും.
അതുകൊണ്ടാണ് മായ വളരെ മോശമാണെന്ന് പറയുന്നത്. അരക്കല്പത്തോളം മായ രാജ്യം
ഭരിക്കുന്നു എങ്കിൽ എത്ര വലിയ യോഗ്യനായിരിക്കും. മായയോട് തോൽക്കുന്നവരുടെ ഗതി
എന്തായിത്തീരും! ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരിക്കലും
തൊട്ടാവാടിയാകരുത്. ദൈവീകഗുണത്തെ ധാരണ ചെയ്ത് തന്റെ പെരുമാറ്റത്തെ ഉദ്ധരിക്കണം.
2. ബാബയുടെ സ്നേഹം
പ്രാപ്തമാക്കുന്നതിനായി സേവനം ചെയ്യണം. എന്താണോ മറ്റുളളവർക്ക് കേൾപ്പിച്ചു
കൊടുക്കുന്നത് അത് സ്വയം ധാരണ ചെയ്യണം. കർമ്മാതീത അവസ്ഥയിലേക്ക് പോകാനുളള
പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
സാകാരരൂപത്തിൽ ബാപ്ദാദയെ സന്മുഖത്ത് അനുഭവം ചെയ്യുന്ന കമ്പൈന്റ് രൂപധാരിയായി
ഭവിക്കട്ടെ.
ശിവശക്തി കമ്പൈന്റ്
ആയിരിക്കുന്നത് പോലെ പാണ്ഡവപതിയും പാണ്ഡവരും കമ്പൈന്റാണ്. ആര് അങ്ങനെ കമ്പൈന്റ്
രൂപത്തിലിരിക്കുന്നുവോ അവരുടെ മുന്നിൽ ബാപ്ദാദ സാകാരത്തിൽ സർവ്വസംബന്ധങ്ങളാലും
സമീപത്തുണ്ട്. ഇപ്പോൾ ദിനംപ്രതിയെന്നോണം ഇനിയും അനുഭവം ചെയ്യും അതായത് എങ്ങനെ
ബാപ്ദാദ അടുത്ത് വന്നു, കൈ പിടിച്ചു, ബുദ്ധി കൊണ്ടല്ല കണ്ണുകൾ കൊണ്ട് കാണും, ഈ
അനുഭവം ഉണ്ടാകും. എന്നാൽ കേവലം ഒരു ബാബ രണ്ടാമതാരുമില്ല, ഈ പാഠം ഉറപ്പിക്കണം
എങ്കിൽ എങ്ങനെയാണോ നിഴൽ കറങ്ങുന്നത് അതേപോലെ ബാപ്ദാദ കണ്ണുകളിൽ നിന്ന്
മാറുകയില്ല, സദാ സന്മുഖത്താണെന്ന അനുഭൂതിയുണ്ടാകും.
സ്ലോഗന് :-
മായാജീത്തും
പ്രകൃതിജീത്തുമായി മാറുന്ന ശ്രേഷ്ഠാത്മാക്കൾ തന്നെയാണ് സ്വമംഗളകാരിയും
വിശ്വമംഗളകാരിയുമാകുന്നത്.
അവ്യക്ത സൂചനകൾ- ഈ
അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
താങ്കൾ ഇപ്പോൾ
ജീവൻമുക്തരാവുകയാണെങ്കിൽ താങ്കളുടെ ജീവന്മുക്തസ്ഥിതിയുടെ പ്രഭാവം
ജീവൻബന്ധനസ്ഥരായ ആത്മാക്കളുടെ ബന്ധനം സമാപ്തമാക്കും. എങ്കിൽ എല്ലാവരും
ജീവന്മുക്തരാകുന്ന ആ ദിവസം എപ്പോൾ വരും? ഒരു ബന്ധനവുമില്ല. എല്ലാ ബന്ധനങ്ങളിലും
വെച്ച് ആദ്യത്തെ ബന്ധനമാണ്- ദേഹാഭിമാനത്തിന്റെ ബന്ധനം, അതിൽ നിന്ന് മുക്തമാകൂ.
ദേഹമില്ലെങ്കിൽ പിന്നെ മറ്റ് ബന്ധനങ്ങൾ സ്വതവേ തന്നെ സമാപ്തമാകും.