24.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളെ ഏതൊരു പഠിപ്പാണോ ബാബ പഠിപ്പിക്കുന്നത് അത് ബുദ്ധിയിൽ വെച്ച് എല്ലാവരേയും പഠിപ്പിക്കണം, ഓരോരുത്തർക്കും ബാബയുടേയും സൃഷ്ടി ചക്രത്തിന്റേയും പരിചയം കൊടുക്കണം.

ചോദ്യം :-
ആത്മാവ് സത്യയുഗത്തിലും കലിയുഗത്തിലും പാർട്ട് അഭിനയിക്കുന്നുണ്ട്, എന്നാൽ ഇത് രണ്ടിലുമുള്ള വ്യത്യാസമെന്താണ്?

ഉത്തരം :-
സത്യയുഗത്തിൽ പാർട്ട് അഭിനയിക്കുമ്പോൾ അവിടെ പാപ കർമ്മമൊന്നും ഉണ്ടാകുന്നില്ല, അവിടെ ഓരോ കർമ്മവും അകർമ്മമായിരിക്കും എന്തുകൊണ്ടെന്നാൽ രാവണനുണ്ടായിരിക്കില്ല. പിന്നീട് എപ്പോഴാണോ കലിയുഗത്തിൽ പാർട്ട് അഭിനയിക്കാൻ തുടങ്ങിയത് അപ്പോൾ ഓരോ കർമ്മവും വികർമ്മം അഥവാ പാപമായി തീരുന്നു എന്തുകൊണ്ടെന്നാൽ ഇവിടെ വികാരങ്ങളുണ്ട്. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. നിങ്ങൾക്ക് മുഴുവൻ ജ്ഞാനവും ലഭിച്ചു കഴിഞ്ഞു.

ഓംശാന്തി.  
ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞു നമ്മൾ ബാബയുടെ സമീപത്താണ് ഇരിക്കുന്നത്. ബാബയും അറിയുന്നുണ്ട് - കുട്ടികൾ എന്റെ സമീപത്തിരിക്കുന്നുണ്ട് എന്ന്. ഇതും നിങ്ങൾ അറിഞ്ഞു കഴിഞ്ഞു - ബാബ നമ്മെ പഠിപ്പിക്കുകയാണ്, ഇത് മറ്റുള്ളവർക്കും നൽകണം. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം എന്തുകൊണ്ടെന്നാൽ എല്ലാവരും ബാബയേയും ബാബയുടെ പഠിപ്പിനേയും മറന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ബാബ പഠിപ്പിക്കുന്ന പഠിപ്പ് ഇനി 5000 വർഷങ്ങൾക്ക് ശേഷമേ ലഭിക്കുകയുള്ളൂ. ഈ ജ്ഞാനം വേറെയാരിലുമില്ല. ബാബയുടെ പരിചയമാണ് മുഖ്യമായത്. നമ്മൾ പരസ്പരം സഹോദര-സഹോദരങ്ങളാണ് എന്നതും മനസ്സിലാക്കി കൊടുക്കണം. മുഴുവൻ ലോകത്തിലും എത്ര ആത്മാക്കളുണ്ടോ അവരെല്ലാം പരസ്പരം സഹോദര-സഹോദരങ്ങളാണ്. എല്ലാവരും തനിക്ക് കിട്ടിയ പാർട്ട് തന്റെ ശരീരത്തിലൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനാണ് ബാബ വന്നിരിക്കുന്നത്, അതാണ് സ്വർഗ്ഗം. എന്നാൽ നമ്മൾ എല്ലാ സഹോദരങ്ങളും പതിതരാണ്, ഒരാളുപോലും പാവനമല്ല. എല്ലാ പതിതരെയും പാവനമാക്കുന്നതും ഒരു ബാബയാണ്. ഈ ലോകം പതിതവും, വികാരിയും, ഭ്രഷ്ടാചാരിയുമായ രാവണന്റെ ലോകമാണ്. സ്ത്രീയിലെ പഞ്ച വികാരങ്ങളും പുരുഷനിലെ പഞ്ച വികാരങ്ങളെയുമാണ് രാവണൻ എന്ന് പറയുന്നത്. വളരെ സരളമായ രീതിയിലാണ് ബാബ മനസ്സിലാക്കി തരുന്നത്. നിങ്ങൾക്കും ഇങ്ങനെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. അതിനാൽ ആദ്യമാദ്യം സർവ്വാത്മാക്കളുടേയും പിതാവിനെ മനസ്സിലാക്കി കൊടുക്കൂ. നമ്മളെല്ലാവരും സഹോദരങ്ങളാണ്. അവരോട് ചോദിക്കൂ ഇത് ശരിയാണോ? എഴുതണം - നമ്മൾ എല്ലാവരും സഹോദരങ്ങളാണ്. നമ്മുടെ പിതാവും ഒന്നാണ്, പരമാത്മാവാണ് നമ്മൾ എല്ലാ ആത്മാക്കളുടേയും പിതാവ്. ഇത് അവരുടെ ബുദ്ധിയിൽ ഉറപ്പിക്കൂ എങ്കിൽ സർവ്വവ്യാപിയാണെന്ന കാര്യം ആദ്യം തന്നെ ഇല്ലാതാകും. ആദ്യം അല്ലാഹുവിനെ കുറിച്ച് പഠിക്കണം. അവരോട് പറയണം, ഇത് നല്ല രീതിയിൽ എഴുതൂ- മുമ്പ് സർവ്വവ്യാപിയാണെന്ന് പറഞ്ഞിരുന്നു, ഇപ്പോൾ സർവ്വവ്യാപിയല്ല എന്ന് മനസ്സിലായി. നമ്മൾ എല്ലാവരും സഹോദര-സഹോദരരാണ്, എല്ലാ ആത്മാക്കളും പറയുന്നുണ്ട് - ഗോഡ് ഫാദർ, പരംപിതാ. ആദ്യം ഈ നിശ്ചയം ഉണ്ടാക്കി കൊടുക്കണം - നമ്മൾ ആത്മാവാണ്, പരമാത്മാവല്ല. നമ്മളിൽ പരമാത്മാവ് വസിക്കുന്നുമില്ല. എല്ലാവരിലുമുള്ളത് ആത്മാവാണ്. ശരീരത്തിന്റെ ആധാരത്തിലൂടെയാണ് ആത്മാവ് പാർട്ട് അഭിനയിക്കുന്നത്, ഇത് ഉറപ്പിച്ചു കൊടുക്കണം. ശരിയാണ്, സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും ജ്ഞാനവും ബാബ കേൾപ്പിക്കുന്നുണ്ട്, ഈ സൃഷ്ടി ചക്രത്തിന്റെ ആയുസ്സിനെക്കുറിച്ചും മറ്റാർക്കും അറിയില്ല. ബാബ തന്നെയാണ് ടീച്ചറുടെ രൂപത്തിലിരുന്ന് മനസ്സിലാക്കി തരുന്നത്. ഇതിൽ ലക്ഷകണക്കിനു വർഷത്തിന്റെ കാര്യം തന്നെയില്ല. ഈ ചക്രം അനാദിയാണ്, കൃത്യമായി ഉണ്ടായതും- ഉണ്ടാക്കപ്പെട്ടതുമാണ്, ഇതിനെയാണ് മനസ്സിലാക്കേണ്ടത്. സത്യയുഗവും-ത്രേതയും കഴിഞ്ഞു പോയി, ഇത് കുറിച്ചു വെക്കണം. അതിനെ തന്നെയാണ് സ്വർഗ്ഗമെന്നും സെമി സ്വർഗ്ഗമെന്നും പറയുന്നത്. അവിടെയാണ് ദേവി ദേവതകളുടെ രാജ്യമുണ്ടായിരുന്നത്, സത്യയുഗത്തിൽ 16 കലകളും, ത്രേതയിൽ 14 കലകളുമുണ്ടായിരുന്നു. പതുക്കെ പതുക്കെ കലകൾ കുറഞ്ഞു വന്നു. ലോകം തീർച്ചയായും പഴയതാകുമല്ലോ. സത്യയുഗത്തിന്റെ പ്രഭാവം വളരെ ഉയർന്നതാണ്. സ്വർഗ്ഗം, ഹെവൻ, പുതിയ ലോകം..... മഹിമയുള്ളതും ഇതിനാണ്. പുതിയ ലോകത്തിൽ ഒരു ആദി സനാതന ദേവി ദേവതാ ധർമ്മമാണ് ഉണ്ടായിരുന്നത്. ആദ്യം ബാബയുടെ പരിചയവും പിന്നെ സൃഷ്ടി ചക്രത്തിന്റെ പരിചയവും നൽകണം. ചിത്രവും നിങ്ങളുടെ പക്കലുണ്ട് - നിശ്ചയം ഉണ്ടാക്കി കൊടുക്കാനും കഴിയും. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. സത്യയുഗത്തിൽ ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നു, ത്രേതയിൽ രാമൻ-സീതയുടേയും. ഇതാണ് ആദ്യത്തെ അരകല്പം, രണ്ടു യുഗങ്ങൾ കഴിഞ്ഞു പോയി പിന്നീട് വരുന്നതാണ് ദ്വാപരവും- കലിയുഗവും. ദ്വാപരത്തിൽ രാവണ രാജ്യമായിരിക്കും. ദേവതകൾ വാമ മാർഗ്ഗത്തിലേക്ക് പോകുമ്പോൾ വികാരത്തിന്റെ മാർഗ്ഗം ആരംഭിക്കും. സത്യയുഗത്തിലും-ത്രേതയിലും എല്ലാവരും നിർവ്വികാരികളായിരിക്കും. ഒരു ആദി സനാതന ദേവി ദേവതാ ധർമ്മമുണ്ടാകും. ചിത്രവും കാണിച്ചു കൊടുക്കണം, അതോടൊപ്പം പറഞ്ഞും കൊടുക്കൂ. ബാബ ടീച്ചറായി മാറി ഞങ്ങളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു കൊടുക്കണം. ബാബ തന്റെ പരിചയം സ്വയം വന്നാണ് നൽകുന്നത്. സ്വയം പറയുകയാണ് ഞാൻ വരുന്നത് പോലും പതീതരെ പാവനമാക്കുന്നതിനാണ്, അതിനാൽ എനിക്ക് തീർച്ചയായും ശരീരം വേണം. ഇല്ലെങ്കിൽ എങ്ങനെയാണ് സംസാരിക്കുക. ഞാൻ ചൈതന്യമാണ്, സത്യമാണ് അതോടൊപ്പം അമരനുമാണ്. ആത്മാവ് സതോ രജോ തമോവിലേക്ക് വരുന്നു. ആത്മാവ് തന്നെയാണ് പാവനവും പതിതവുമാകുന്നത് അതുകൊണ്ടാണല്ലോ പതിത ആത്മാവ് പാവന ആത്മാവ് എന്നെല്ലാം പറയുന്നത്. എല്ലാ സംസ്ക്കാരങ്ങളും ഉള്ളത് ആത്മാവിലാണ്. പഴയ കർമ്മങ്ങളുടെ അഥവാ വികർമ്മങ്ങളുടെ സംസ്ക്കാരം കൊണ്ടു വരുന്നതും ആത്മാവാണ്. സത്യയുഗത്തിൽ വികർമ്മം ഉണ്ടാവില്ല. കർമ്മം ചെയ്യും, പാർട്ട് അഭിനയിക്കും എന്നാൽ ആ കർമ്മം അകർമ്മമായിരിക്കും. ഗീതയിലും അക്ഷരമുണ്ട്, ഇപ്പോൾ നിങ്ങൾ പ്രായോഗികമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. പഴയ ലോകത്തെ പരിവർത്തനപ്പെടുത്തി പുതിയ ലോകത്തെ ഉണ്ടാക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത് എന്നതും നിങ്ങൾക്കറിയാം. എവിടെയാണോ കർമ്മം അകർമ്മമാകുന്നത് അതിനെയാണ് സത്യയുഗം എന്ന് പറയുന്നത്, എവിടെയാണോ എല്ലാ കർമ്മവും വികർമ്മമാകുന്നത് അതിനെയാണ് കലിയുഗമെന്ന് പറയുന്നത്. നിങ്ങൾ ഇപ്പോൾ സംഗമത്തിലാണ്. ബാബ രണ്ടു ഭാഗത്തേയും കാര്യങ്ങൾ മനസ്സിലാക്കി തരുകയാണ്. സത്യയുഗവും ത്രേതയും പവിത്രമായ ലോകമാണ്, അവിടെ ഒരു പാപവുമുണ്ടാകില്ല. എപ്പോഴാണോ രാവണ രാജ്യം ആരംഭിക്കുന്നത് അപ്പോഴാണ് പാപം ഉണ്ടാകുന്നത്. അവിടെ വികാരത്തിന്റെ പേരു പോലുമുണ്ടാകില്ല. രാമരാജ്യത്തിന്റെയും രാവണരാജ്യത്തിന്റേയും ചിത്രങ്ങളും നിങ്ങളുടെ പക്കലുണ്ടല്ലോ. ബാബ മനസ്സിലാക്കിത്തരികയാണ് ഇതാണ് പഠിപ്പ്. ഇത് ബാബക്കല്ലാതെ വേറെയാർക്കും അറിയില്ല. ഈ പഠിപ്പ് നിങ്ങളുടെ ബുദ്ധിയിൽ ഉണ്ടായിരിക്കണം, ബാബയുടെ ഓർമ്മയും വേണം, സൃഷ്ടി ചക്രത്തിന്റെയും ഓർമ്മയുണ്ടാകണം. നിമിഷത്തിൽ എല്ലാം ഓർമ്മയിൽ വരുന്നുമുണ്ട്. വർണ്ണിക്കുന്നതിൽ കുറച്ച് സമയമെടുക്കും. ഇതിന് മൂന്ന് ഭാഗങ്ങളാണുള്ളത് . എങ്ങനെയാണ് വൃക്ഷമുണ്ടാവുക? വൃക്ഷവും വിത്തും സെക്കന്റിൽ ഓർമ്മ വരണം. ഈ ബീജം ഏത് വൃക്ഷത്തിന്റേതാണ്, എങ്ങനെയാണ് അതിൽ ഫലം ഉണ്ടാകുന്നത്. ഈ പരിധിയില്ലാത്ത മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം എങ്ങനെയാണ്, ഇതിന്റെ രഹസ്യവും നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. കുട്ടികൾക്ക് എല്ലാം മനസ്സിലാക്കി തന്നിട്ടുണ്ട് - അരകല്പം രാജധാനി എങ്ങനെയാണ് നടക്കുക പിന്നീട് രാവണ രാജ്യമാകുന്നതിലൂടെ ആരാണോ സത്യ-ത്രേതായുഗത്തിലും വസിച്ചിരുന്നത് അവർ ദ്വാപരവാസിയായി തീരും. വൃക്ഷം വളർന്നുകൊണ്ടേയിരിക്കും. അരകല്പത്തിനു ശേഷമാണ് രാവണരാജ്യമുണ്ടാകുന്നത്, വികാരികളായി മാറുന്നു. ബാബയിൽ നിന്നും അരകല്പത്തേക്കുള്ള സമ്പത്ത് ലഭിച്ചിരുന്നു. ജ്ഞാനം കേൾപ്പിച്ച് സമ്പത്ത് നൽകി, ആ പ്രാലബ്ധം അനുഭവിച്ചു അർത്ഥം സത്യയുഗത്തിലും ത്രേതയിലും സുഖം അനുഭവിച്ചു. അതിനെയാണ് സത്യയുഗം അഥവാ സുഖധാമം എന്നെല്ലാം പറയുന്നത്. അവിടെ ദുഃഖം ഉണ്ടാകില്ല. എത്ര സഹജമായി മനസ്സിലാക്കി തരുന്നു. ഒരാൾക്ക് മനസ്സിലാക്കി കൊടുത്താലും അനേകർക്ക് മനസ്സിലാക്കി കൊടുത്താലും - അവർക്ക് മനസ്സിലാകുന്നുണ്ടോ, ശരിയാണ് - ശരിയാണ് എന്ന് അവർ പറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ പറയൂ. ഏത് കാര്യമാണോ ആർക്കും അറിയാത്തത് അത് ഞങ്ങൾ മനസ്സിലാക്കി തരാം എന്ന് പറയൂ. അവർക്കാണെങ്കിൽ ഒന്നും അറിയുക പോലുമില്ല, പിന്നെന്താണ് ചോദിക്കുക?

ഈ പരിധിയില്ലാത്ത വൃക്ഷത്തിന്റെ രഹസ്യമാണ് ബാബ മനസ്സിലാക്കി തരുന്നത്. ഈ ജ്ഞാനം ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് 84 ജന്മങ്ങളുടെ ചക്രത്തിലേക്ക് എങ്ങനെയാണ് വരുന്നത് എന്ന്. ഇത് നല്ല രീതിയിൽ കുറിച്ച് വെക്കൂ പിന്നീട് ഇതിനെക്കുറിച്ച് ചിന്തിക്കണം. ഏതുപോലെയാണോ ടീച്ചർ ഇങ്ങനെയുള്ള ഗൃഹപാഠം തരുന്നുത് പിന്നീട് വീട്ടിൽ പോയി അത് പഠിച്ചിട്ട് വരാറുണ്ടല്ലോ. നിങ്ങളും ഈ ജ്ഞാനം കൊടുക്കുന്നുണ്ട് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നത് നോക്കണം. ചോദിച്ചുകൊണ്ടേയിരിക്കണം. ഓരോ കാര്യങ്ങളും നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കണം. അച്ഛന്റേയും ടീച്ചറിന്റേയും കർത്തവ്യത്തെ മനസ്സിലാക്കി കൊടുത്ത് പിന്നീട് ഗുരുവിന്റെ കർത്തവ്യത്തെ മനസ്സിലാക്കി കൊടുക്കൂ. പതീതരെ പാവനമാക്കി മാറ്റാൻ വരൂ എന്ന് നിങ്ങൾ വിളിച്ചതും ബാബയെ ആണ്. ആത്മാവ് പാവനമാകുന്നതിലൂടെ ശരീരവും പാവനമായത് ലഭിക്കും. ഏതുപോലെയാണോ സ്വർണ്ണം അതുപോലെയായിരിക്കും അതുകൊണ്ട് ഉണ്ടാക്കുന്ന ആഭരണവും. 24 കാരറ്റ് സ്വർണ്ണമെടുത്ത് അതിൽ മറ്റൊന്നും ചേർക്കാതിരുന്നാൽ ആഭരണവും സതോപ്രധാനമായിരിക്കും. മറ്റെന്തെങ്കിലും അതോടൊപ്പം ചേർത്താൽ അത് തമോപ്രധാനമാകും. ആദ്യമാദ്യം ഭാരതം 24 കാരറ്റ് കൊണ്ടുണ്ടാക്കിയ സ്വർണ്ണ പക്ഷിയായിരുന്നു അർത്ഥം സതോപ്രധാനമായ പുതിയ ലോകമായിരുന്നു പിന്നീട് അത് തമോപ്രധാനമായി. ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്, ഇത് വേറെ ഒരു മനുഷ്യ ഗുരുക്കൻമാർക്കും അറിയില്ല. വന്ന് പാവനമാക്കൂ എന്നെല്ലാം പറയുന്നുണ്ട്. അതാണല്ലോ ഗുരുവിന്റെ ജോലി. വാനപ്രസ്ഥ അവസ്ഥയിലാണ് മനുഷ്യർ ഗുരുക്കന്മാരുടെ അടുത്ത് പോകുന്നത്. ശബ്ദത്തിൽ നിന്നും ഉപരിയായ സ്ഥലമാണ് നിരാകാരി ലോകം, അവിടെയാണ് ആത്മാക്കൾ വസിക്കുന്നത്. ഇതാണെങ്കിൽ സാകാരി ലോകമാണ്. അവിടെയാണെങ്കിൽ ശരീരമുണ്ടാകില്ല അവിടെ ഒരു കർമ്മവും ചെയ്യുന്നില്ല. ബാബയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ഡ്രാമാ പ്ലാൻ അനുസരിച്ച് ജ്ഞാനസാഗരൻ എന്ന് പറയുന്നത് ബാബയെയാണ്. ചൈതന്യവും സത്യവും ആനന്ദ സ്വരൂപവുമായതു കൊണ്ടാണ് ബാബയെ ജ്ഞാന സാഗരനെന്ന് പറയുന്നത്. പതിത പാവനാ, ജ്ഞാനസാഗരനായ ശിവബാബാ എന്നെല്ലാം വിളിക്കാറുണ്ട് എങ്കിലും ബാബയുടെ പേര് സദാ ശിവൻ എന്ന് തന്നെയാണ്. ബാക്കി ആത്മാക്കളെല്ലാം പാർട്ട് അഭിനയിക്കുന്നതിനാണ് വരുന്നത്. അതിനായി ഭിന്ന ഭിന്ന പേരുകളും സ്വീകരിക്കുന്നു. ബാബയെ വിളിക്കുന്നുണ്ട് എന്നാൽ അവർക്ക് ഒന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിങ്ങളെ പാവനമാക്കി മാറ്റി കൂട്ടിക്കൊണ്ടു പോകുന്നതിന് തീർച്ചയായും ബാബ ഭാഗ്യശാലി രഥത്തിലേക്ക് പ്രവേശിക്കും. അതിനാൽ ബാബ മനസ്സിലാക്കി തരികയാണ്, മധുരമധുരമായ കുട്ടികളേ, ആരാണോ തന്റെ അനേക ജന്മങ്ങളുടെ അന്തിമത്തിൽ, പൂർണ്ണമായും 84 ജന്മങ്ങൾ എടുത്തു കഴിഞ്ഞത് ആ ശരീരത്തിലേക്ക് ഞാൻ വരും. ഭാഗ്യശാലി രഥത്തിലേക്ക് വരും. ശ്രീകൃഷ്ണനാണ് ആദ്യത്തെ നമ്പറിൽ വരുന്നത്. ശ്രീകൃഷ്ണനാണ് പുതിയ ലോകത്തിന്റെ അധികാരി. പിന്നീട് കൃഷ്ണനും താഴേക്ക് വരും. സ്വർണ്ണിമ അവസ്ഥയിൽ നിന്നും വെള്ളിയിലേക്കും, ചെമ്പിലേക്കും പിന്നീട് ഇരുമ്പ് യുഗത്തിലേക്കും വരും. ഇപ്പോൾ വീണ്ടും നിങ്ങൾ ഇരുമ്പിൽ നിന്നും സ്വർണ്ണമായി മാറുകയാണ്. ബാബ പറയുകയാണ് കേവലം നിങ്ങൾ ബാബയെ ഓർമ്മിക്കൂ. ഏതു ശരീരത്തിലേക്കാണോ പ്രവേശിച്ചത് അതിലെ ആത്മാവിന് ഒരു ജ്ഞാനവും ഉണ്ടായിരുന്നില്ല. അതിലേക്ക് ബാബ പ്രവേശിക്കുന്നതിലൂടെ ഭാഗ്യശാലി രഥമെന്ന് അറിയപ്പെടുന്നു. അല്ലെങ്കിൽ ഏറ്റവും ഉയർന്നത് ലക്ഷ്മി നാരായണനാണ്, അതിലേക്ക് ബാബ പ്രവേശിക്കേണ്ടതായിരുന്നില്ലേ? എന്നാൽ ആ ശരീരത്തിലേക്ക് പരമാത്മാവ് പ്രവേശിക്കില്ല എന്തുകൊണ്ടെന്നാൽ അവരെ ഭാഗ്യശാലിരഥമെന്ന് പറയില്ല. എപ്പോഴാണോ കലിയുഗം അഥവാ തമോപ്രധാനത കൂടുന്നത് അപ്പോൾ പതീതരെ പാവനമാക്കുന്നതിനാണ് ബാബ രഥത്തിലേക്ക് പ്രവേശിക്കുന്നത്. സ്വയം പറയുകയാണ് അനേക ജന്മങ്ങളുടെ അന്തിമത്തിലാണ് ഞാൻ ഈ ശരീരത്തിലേക്ക് വരുന്നത്. ഗീതയിലും ഈ ശബ്ദം കൃത്യമായി എഴുതിയിട്ടുണ്ട്. സർവ്വ ശാസ്ത്ര ശിരോമണി എന്ന് പറയുന്നതും ഗീതയെയാണ്. ഈ സംഗമയുഗത്തിൽ ബാബ ബ്രാഹ്മണ കുലത്തിന്റേയും ദേവതാ കുലത്തിന്റേയും സ്ഥാപനയാണ് ചെയ്യുന്നത്. അനേക ജന്മങ്ങളുടെ അന്തിമത്തിൽ അർത്ഥം സംഗമയുഗത്തിലാണ് ബാബ വരുന്നത്. ബാബ പറയുകയാണ് ഞാൻ ബീജരൂപനാണ്. സത്യയുഗത്തിലാണ് കൃഷ്ണൻ ജീവിച്ചിരുന്നത്. കൃഷ്ണനെ വേറെ ഒരു സ്ഥലത്തും കാണാൻ സാധിക്കില്ല. പുനർജന്മത്തിലേക്ക് വരുമ്പോൾ നാമം, രൂപം, ദേശം, കാലം എല്ലാം മാറും. ആദ്യം സുന്ദരനായ ചെറിയ കുട്ടിയായി ജനിക്കും പിന്നീട് വലുതാകും പിന്നീട് ശരീരം ഉപേക്ഷിച്ച് അടുത്ത ചെറിയ കുട്ടിയുടെ ശരീരത്തിലേക്ക് പോകും. ഈ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളി ഡ്രാമയിൽ അടങ്ങിയതാണ്. മറ്റൊരു ശരീരമെടുത്താൽ കൃഷ്ണൻ എന്ന് പറയില്ല. മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചാൽ നാമവും വേറെയാകും. സമയം, രൂപം, തിയ്യതി എല്ലാം മാറും. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവർത്തിക്കപ്പെടും. സതോ രജോ തമോവിലേക്ക് വരിക തന്നെ വേണം. സൃഷ്ടിയുടെ പേരും, യുഗത്തിന്റെ പേരും എല്ലാം പരിവർത്തനപ്പെടും. ഇപ്പോൾ ഇതാണ് സംഗമയുഗം. സംഗമത്തിലാണ് ബാബ വരുന്നത്. ഞാൻ നിങ്ങൾക്ക് മുഴുവൻ വിശ്വത്തിന്റേയും സത്യമായ ചരിത്രവും ഭൂമിശാസ്ത്രവുമാണ് പറഞ്ഞു തരുന്നത്. ആദ്യം മുതൽ അവസാനം വരെ ആർക്കും അറിയില്ല. സത്യയുഗത്തിന്റെ ആയുസ്സ് എത്രയാണ്, ഇത് അറിയാത്തത് കൊണ്ടാണ് ലക്ഷകണക്കിന് വർഷങ്ങൾ എന്നെല്ലാം പറയുന്നത്. ഇപ്പോൾ വരേക്കും ആർക്കും ഇത് അറിയുമായിരുന്നില്ല. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ എല്ലാ കാര്യങ്ങളുമുണ്ട്. നിങ്ങളുടെ ഉള്ളിൽ ഇത് ഉറപ്പിക്കണം ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്, നിങ്ങൾക്ക് സതോപ്രധാനമാകുന്നതിനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. ദേഹസഹിതം ദേഹത്തിന്റെ സർവ്വ ധർമ്മങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ എന്നത് ഗീതയിൽ എഴുതിയിട്ടുണ്ട്. തിരിച്ച് തന്റെ വീട്ടിലേക്കും പോകണം. ഭക്തി മാർഗ്ഗത്തിൽ എത്ര പരിശ്രമമാണ് ചെയ്യുന്നത്, ഭഗവാന്റെ അടുത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അത് മുക്തിധാമമാണ്, കർമ്മത്തിൽ നിന്നും മുക്തമായ സ്ഥലം. നമ്മൾ നിരാകാരി ലോകത്തിൽ പോകുന്നതാണ്. പാർട്ട് അഭിനയിക്കുന്നവർ വീട്ടിലേക്ക് തിരിച്ച് പോയാൽ പാർട്ടിൽ നിന്നും മുക്തമാകുകയാണ്. നമുക്ക് മുക്തി കിട്ടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആർക്കും മോക്ഷമൊന്നും ലഭിക്കില്ല. ഈ ഡ്രാമ അനാദിയും അവിനാശിയുമാണ്. ചിലർ പറയാറുണ്ട് ഈ വരുന്നതിന്റേയും പോകുന്നതിന്റേയും കളി ഞങ്ങൾക്ക് ഇഷ്ടമല്ല എന്ന്, എന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഈ അനാദിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഒരാൾക്കും മോക്ഷം പ്രാപിക്കാൻ സാധിക്കില്ല. നിങ്ങൾ കേട്ടതെല്ലാം അനേക പ്രകാരത്തിലുള്ള മനുഷ്യരുടെ അഭിപ്രായങ്ങളാണ്. ശ്രേഷ്ഠമാകുന്നതിനുള്ള ശ്രീമതമാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. മനുഷ്യർ നൽകുന്നതിനെ ശ്രേഷ്ഠം എന്ന് പറയാൻ സാധിക്കില്ല. ദേവതകളെയാണ് ശ്രേഷ്ഠർ എന്ന് പറയുന്നത്. അവരുടെ മുന്നിൽ എല്ലാവരും തല കുനിക്കാറുണ്ട്. അപ്പോൾ അവർ ശ്രേഷ്ഠരല്ലേ. ദേവതയായ കൃഷ്ണനാണ് സത്യയുഗത്തിന്റെ രാജകുമാരൻ. പിന്നെ കൃഷ്ണൻ എങ്ങനെയാണ് ഇവിടെ വരുന്നത്. ഗീതയും എങ്ങനെയാണ് കേൾപ്പിക്കുക. ശിവന്റെ മുന്നിൽ പോയി ഞങ്ങൾക്ക് മുക്തി തരണമേ എന്ന് പറയുന്നുണ്ട്. ബാബ ഒരിക്കലും ജീവൻമുക്തിയിലേക്കോ ജീവൻബന്ധനത്തിലേക്കോ വരുന്നില്ല അതുകൊണ്ടാണ് ബാബയോട് തന്നെ മുക്തി ചോദിക്കുന്നത്. ജീവന്മുക്തി നൽകുന്നതും ബാബയാണ്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മളെല്ലാവരും ആത്മാവിന്റെ രൂപത്തിൽ സഹോദര- സഹോദരങ്ങളാണ്, ഈ പാഠത്തെ ഉറപ്പിക്കണം,മറ്റുള്ളവർക്കും ഉറപ്പിച്ച് പറഞ്ഞു കൊടുക്കണം. ഓർമ്മയിലൂടെ തന്റെ സംസ്ക്കാരങ്ങളെ സമ്പൂർണ്ണമായും പാവനമാക്കണം.

2) 24 കാരറ്റുള്ള സത്യമായ സ്വർണ്ണമാകുന്നതിന് വേണ്ടി കർമ്മം-അകർമ്മം-വികർമ്മത്തിന്റെ ഗുഹ്യ ഗതിയെ ബുദ്ധിയിൽ വെച്ച് ഇപ്പോൾ ഒരു വികർമ്മവും ചെയ്യരുത്.

വരദാനം :-
ഭയത്തിന്റെ നൃത്തം ഉപേക്ഷിച്ച് സദാ സന്തോഷത്തിന്റെ നൃത്തം ചെയ്യുന്ന മാസ്റ്റർ നോളഡ്ജ്ഫുൾ ആയി ഭവിക്കട്ടെ.

മാസ്റ്റർ നോളഡ്ജ് ഫുൾ ആയ കുട്ടികൾക്ക് ഒരിക്കലും ഭയപ്പെടുന്നതിന്റെ നൃത്തം ചെയാൻ കഴിയില്ല.സെക്കന്റിൽ പടികൾ ഇറങ്ങുക, സെക്കന്റിൽ കയറുക, ഇപ്പോൾ ഈ സംസ്കാരം മാറ്റുക എങ്കിൽ വേഗത്തിൽ മുന്നോട്ട് പോകും. ലഭിച്ച അധികാരം, ജ്ഞാനം, പരിവാരത്തിന്റെ സഹയോഗം എന്നിവ ഉപയോഗിക്കുക, ബാബയുടെ കൈകോർത്ത് നടന്നാൽ സന്തോഷത്തിന്റെ നൃത്തം ചെയ്തുകൊണ്ടിരിക്കും. ഭയത്തിന്റെ നൃത്തം ഉണ്ടാകില്ല. എന്നാൽ മായയുടെ കൈ പിടിക്കുമ്പോൾ ആ നൃത്തം ചെയ്യുന്നു.

സ്ലോഗന് :-
ആരുടെയാണോ ചിന്തകളും കർമ്മവും മഹാൻ ആയത് അവരാണ് മാസ്റ്റർ സർവ്വശക്തിവാൻ.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധന മുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

മാസ്റ്റർ ത്രികാല ദർശിയായി ഓരോ കർമ്മവും സങ്കല്പവും ചെയ്യൂ,ഓരോ വാക്കും പറയൂ, എങ്കിൽ ഒരു കർമ്മവും വ്യർത്ഥമോ അനർത്ഥമോ ആകില്ല. ത്രികാലദർശിയുടെ അർത്ഥമാണ് സാക്ഷി സ്ഥിതിയിൽ ഇരുന്നുകൊണ്ട് ഈ കർമ്മേന്ദ്രിയങ്ങളിൽ കൂടി കർമ്മം ചെയ്യുകയാണെങ്കിൽ കർമ്മത്തിന് വശപ്പെടുകയില്ല. സദാ കർമ്മത്തിന്റെയും കർമ്മത്തിന്റെ ബന്ധനത്തിൽ നിന്നും സദാ മുക്തമായി തന്റെ ഉയർന്ന സ്ഥിതി പ്രാപ്തമാക്കും.