മധുരമായ കുട്ടികളേ -
നിങ്ങൾ അരകൽപ്പം ആരുടെ ഭക്തിയാണോ ചെയ്തത്, അതേ ബാബ സ്വയം നിങ്ങളെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഠിപ്പിലൂടെ തന്നെയാണ് നിങ്ങൾ ദേവിദേവതയായി
മാറുന്നത്.
ചോദ്യം :-
യോഗബലത്തിന്റെ ലിഫ്റ്റിന്റെ അത്ഭുതമെന്താണ്?
ഉത്തരം :-
നിങ്ങൾ
കുട്ടികൾ യോഗബലത്തിന്റെ ലിഫ്റ്റിലൂടെ സെക്കന്റിൽ മുകളിലേക്ക് കയറുന്നു. അതായത്
സെക്കന്റിൽ ജീവൻമുക്തിയുടെ സമ്പത്ത് നിങ്ങൾക്ക് ലഭിക്കുന്നു. ഏണിപ്പടി
ഇറങ്ങുന്നതിൽ 5000 വർഷമെടുത്തു എന്ന് നിങ്ങൾക്കറിയാമല്ലോ. കയറുന്നത് ഒരു
സെക്കന്റിലും, ഇത് തന്നെയാണ് യോഗബലത്തിന്റെ അത്ഭുതം. ബാബയുടെ ഓർമ്മയിലൂടെ എല്ലാ
പാപവും മുറിയുന്നു. ആത്മാവ് സതോപ്രധാനമായിത്തീരുന്നു.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. ആത്മീയ
അച്ഛന്റെ മഹിമ കുട്ടികൾക്ക് കേൾപ്പിച്ചല്ലോ? ബാബ ജ്ഞാനസാഗരൻ സത്ചിത്ത്
ആനന്ദസ്വരൂപനാണ്. ശാന്തിയുടെ സാഗരനാണ്. ബാബയ്ക്ക് എല്ലാറ്റിന്റെയും
പരിധിയില്ലാത്ത സ്ഥാനമാണ് എല്ലാവരും നൽകി വരുന്നത്. ഇപ്പോൾ ബാബ ജ്ഞാന സാഗരനാണ്.
ഈ സമയം ഏതെല്ലാം മനുഷ്യരുണ്ടോ അവർ കരുതുന്നു ഞങ്ങൾ ഭക്തിയുടെ സാഗരമാണെന്ന്.
ഭക്തിയിൽ ആരാണോ എല്ലാവരെക്കാളും തീവ്രമായിപ്പോകുന്നത് അവർക്ക് ബഹുമാനം
ലഭിക്കുന്നു. ഈ സമയം കലിയുഗത്തിൽ ഭക്തിയും ദുഃഖവുമാണ്. സത്യയുഗത്തിൽ
ജ്ഞാനത്തിന്റെ സുഖമാണുള്ളത്. അവിടെ ജ്ഞാനമുണ്ട് എന്നല്ല. ഈ മഹിമ കേവലം ബാബയ്ക്കു
മാത്രമേയുള്ളൂ, ഒപ്പം കുട്ടികളുടെയും മഹിമയാണ് കാരണം ബാബ കുട്ടികളെ
പഠിപ്പിക്കുന്നു, അഥവാ യാത്ര പഠിപ്പിക്കുന്നു. ബാബ മനസ്സിലാക്കി തന്നു
രണ്ടുയാത്രകളുണ്ട്. ഭക്തർ തീർത്ഥാടനം ചെയ്യുന്നു, നാലു വശവും
ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. എത്ര സമയം ചുറ്റിക്കറങ്ങുന്നുവോ, അത്രയും
സമയം വികാരത്തിലേക്ക് പോകുന്നില്ല, മദ്യം മുതലായ മോശമായ വസ്തുക്കൾ കഴിക്കുകയും
കുടിക്കുകയും ചെയ്യുന്നില്ല. ചിലപ്പോൾ ബന്ദ്രീനാഥിലും ചിലപ്പോൾ കാശിയിലും
ചുറ്റിയടിക്കുന്നു. ഭഗവാനെയാണ് ഭക്തി ചെയ്യുന്നത്. ഭഗവാൻ ഒന്ന്
തന്നെയായിരിക്കണമല്ലോ? എല്ലാ വശത്തും ചുറ്റിക്കറങ്ങേണ്ടതില്ലല്ലോ. ശിവബാബയുടെ
തീർത്ഥസ്ഥാനത്തും ചുറ്റിക്കറങ്ങുന്നുണ്ട്. ഏറ്റവും വലുത് ബനാറസിലെ
തീർത്ഥാടനമാണെന്ന് പാടാറുണ്ട്, ഇതിനെ ശിവന്റെ പുരിയെന്ന് പറയുന്നു.
നാലുഭാഗത്തേക്കും പോകുന്നുണ്ട്, എന്നാൽ ആരുടെ ദർശനമാണോ ചെയ്യാൻ പോകുന്നത്, ആരുടെ
ഭക്തിയാണോ ചെയ്യുന്നത്, അവരുടെ ജീവചരിത്രം, അവരുടെ കർത്തവ്യത്തെ ഒരാളും
അറിയുന്നില്ല. അതിനാൽ ഇതിനെ അന്ധവിശ്വാസമെന്നു പറയുന്നു. ആരുടെ പൂജ ചെയ്യുന്നോ,
മുന്നിൽ തലകുമ്പിടുന്നോ, അവരുടെ ജീവിതകഥ അറിയാതിരിക്കുക, ഇതിനെയാണ്
അന്ധവിശ്വാസമെന്നു പറയുന്നത്. വീട്ടിലും ആഘോഷിക്കാറുണ്ട്, ദേവികളുടെ എത്ര
പൂജയാണ് ചെയ്യുന്നത്, മണ്ണുകൊണ്ടും കല്ലുകൊണ്ടും ദേവിമാരെ ഉണ്ടാക്കി അവയെ ധാരാളം
അലങ്കരിക്കുന്നു. ലക്ഷ്മിയുടെ ചിത്രമുണ്ടാക്കുന്നവരാണെന്നിരിക്കട്ടെ, അവരോടു
ചോദിക്കൂ ഇവരുടെ ജീവചരിത്രമെന്താണെന്ന,് അപ്പോൾ അവർ പറയും സത്യയുഗത്തിലെ
മഹാറാണിയായിരുന്നുവെന്ന്. തേത്രായുഗത്തിൽ പിന്നീട് സീതയായിരുന്നു. ബാക്കി ഇവർ
എത്ര സമയം രാജ്യം ഭരിച്ചിരുന്നു. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോൾ മുതൽ എപ്പോൾ
വരെ നടന്നിരുന്നു ഇതാർക്കും അറിയുകയില്ല. മനുഷ്യർ ഭക്തീമാർഗ്ഗത്തിൽ യാത്രകൾ
പോകാറുണ്ട്. എന്നാൽ ഇതെല്ലാം ഭഗവാനെ ലഭിക്കാനുള്ള ഉപായമാണ്. എന്നാൽ ഭഗവാൻ
എവിടെയാണ്, ഭഗവാൻ സർവ്വവ്യാപിയാണെന്ന് പറയും.
ഇപ്പോൾ നിങ്ങൾക്കറിയാം പഠിപ്പിലൂടെ നാം ദേവിദേവതയായി മാറുന്നു. ബാബ സ്വയം വന്ന്
പഠിപ്പിക്കുന്നു. ബാബയെ ലഭിക്കുന്നതിനുവേണ്ടിയാണ് അരക്കൽപ്പം
ഭക്തീമാർഗ്ഗത്തിലൂടെ നടന്നത്. പറയുന്നു, ബാബാ പവിത്രമാക്കിമാറ്റൂ അങ്ങ് ആരാണ്
എന്ന പരിചയവും നൽകൂ? ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങൾ ആത്മാവ് ബിന്ദുവാണ്,
ആത്മാവിനു തന്നെയാണ് ഇവിടെ ശരീരം ലഭിച്ചിരിക്കുന്നത്, അതിനാൽ ഇവിടെ കർമ്മം
ചെയ്യുന്നു. സത്യയുഗത്തിൽ രാജ്യം ഭരിച്ചുപോയി എന്നു ദേവതകളെ കുറിച്ച് പറയാറുണ്ട്.
ഗോഡ്ഫാദറാണ് സ്വർഗ്ഗം സ്ഥാപിച്ചതെന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നു. നമ്മൾ
അതിൽ ഉണ്ടായിരുന്നില്ല, ഭാരതത്തിൽ സ്വർഗ്ഗം ഉണ്ടായിരുന്നു, അവരുടെ ബുദ്ധി
പിന്നെയും നല്ലതാണ്. ഭാരതവാസികൾ തന്നെയാണ് സതോപ്രധാനമായി മാറുന്നതും. പിന്നീട്
തമോപ്രധാനമായും മാറുന്നു. മറ്റുള്ളവർ ഇത്രയും സുഖം അനുഭവിച്ചിട്ടില്ലാത്തതുകാരണം,
ഇത്രയും ദുഃഖവും അനുഭവിക്കുന്നില്ല. ഇപ്പോൾ അവസാനം വരുന്ന ക്രിസ്ത്യാനികൾ എത്ര
സുഖികളാണ്. ആദ്യം അവർ ദരിദ്രരായിരുന്നു. അദ്ധ്വാനിച്ചാണല്ലോ പണം
സമ്പാദിക്കുന്നത്. ആദ്യം ഒരു ക്രൈസ്റ്റ് വന്നു, പിന്നീട് അവരുടെ ധർമ്മം
സ്ഥാപിക്കപ്പെട്ടു പിന്നെ വൃദ്ധി പ്രാപിച്ചു. ഒന്നിൽ നിന്നും രണ്ട്...... രണ്ടിൽ
നിന്നും നാല്......പിന്നീടങ്ങനെ വൃദ്ധി ഉണ്ടായിക്കൊണ്ടേയിരുന്നു. ഇപ്പോൾ നോക്കൂ
ക്രിസ്ത്യൻസിന്റെ വൃക്ഷം എത്രയായിക്കഴിഞ്ഞു. അടിത്തറ ദേവിദേവതാകുലമാണ്. അത്
വീണ്ടും ഈ സമയം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം ഒരു ബ്രഹ്മാവ്, പിന്നീട്
ബ്രാഹ്മണർ ദത്തെടുത്ത സന്താനങ്ങൾ വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ബാബ
പഠിപ്പിച്ചതുകാരണം വളരെയധികം ബ്രാഹ്മണരുണ്ടായി. ആദ്യം ഒരാൾ മാത്രമായിരുന്നല്ലോ?
ഒരാളിൽ നിന്നും എത്ര അഭിവൃദ്ധി ഉണ്ടായി. എത്രപേർ വേണം. എത്ര സൂര്യവംശി,
ചന്ദ്രവംശി ദേവിദേവതകൾ ഉണ്ടോ അത്രയും ഉണ്ടാകണം. ആദ്യം ഒരു ബാബ, അവരുടെ ആത്മാവും
ഉണ്ടല്ലോ? ബാബയ്ക്ക് നമ്മൾ ആത്മാക്കളായ സന്താനങ്ങൾ എത്രയാണ്? നമ്മൾ ആത്മാക്കളുടെ
എല്ലാവരുടെയും അച്ഛൻ അനാദിയായ ഒരാളാണ്. വീണ്ടും സൃഷ്ടിചക്രം
കറങ്ങിക്കൊണ്ടേയിരിക്കുന്നു. എല്ലാ മനുഷ്യരും സദാ ഉണ്ടായിരിക്കുകയില്ലല്ലോ?
ആത്മാക്കൾക്ക് ഭിന്ന- ഭിന്ന പാർട്ട് അഭിനയിക്കണം. ഈ വൃക്ഷത്തിലെ ആദ്യ
തായ്ത്തടിയാണ് ദേവിദേവതകളുടേത്, പിന്നീട് അതിൽ നിന്നും ശാഖകൾ ഉണ്ടായി. അതിനാൽ
ബാബയിരുന്ന് കുട്ടികൾക്കു മനസ്സിലാക്കിതരികയാണ്, കുട്ടികളേ, ഞാൻ വന്ന് എന്താണ്
ചെയ്യുന്നത്? ആത്മാവിൽ തന്നെയാണ് ധാരണയുണ്ടാകുന്നത്. ബാബ കേൾപ്പിക്കുകയാണ് ഞാൻ
എങ്ങനെയാണ് വന്നത്. നിങ്ങൾ കുട്ടികളെല്ലാവരും എപ്പോൾ പതീതമായി മാറിയോ അപ്പോളാണ്
ഓർമ്മിക്കുന്നത്. സത്യത്രേതായുഗത്തിൽ നിങ്ങൾ സുഖികളായിരുന്നു, അതിനാൽ നിങ്ങൾ
ഓർമ്മിച്ചിട്ടുണ്ടായിരുന്നില്ല. ദ്വാപരത്തിനുശേഷം എപ്പോഴാണോ കൂടുതൽ ദുഃഖമുണ്ടാകാൻ
ആരംഭിച്ചത് അപ്പോൾ വിളിക്കുന്നു. അല്ലയോ പരം പിതാപരമാത്മാവായ ബാബാ. അതെ
കുട്ടികളേ ഞാൻ കേട്ടു. നിങ്ങൾക്ക് എന്താണ് വേണ്ടത്? ബാബാ വന്ന് പതിതരെ
പാവനമാക്കി മാറ്റൂ. ബാബാ ഞങ്ങൾ വളരെയധികം ദുഃഖികളും പതീതവുമാണ്. ഞങ്ങളെ വന്ന്
പാവനമാക്കൂ. കൃപ കാണിക്കൂ. ആശിർവദിക്കൂ. നിങ്ങളാണ് എന്നെ വിളിച്ചത്. ബാബാ, വന്ന്
പതീതരെ പാവനമാക്കിമാറ്റൂ. സത്യയുഗത്തെയാണ് പാവനമെന്നു പറയുന്നത്. ഇതും സ്വയം
ബാബ വന്ന് മനസ്സിലാക്കിത്തരുന്നു. ഡ്രാമാപ്ലാനനുസരിച്ച് എപ്പോൾ
സംഗമയുഗമുണ്ടാകുന്നുവോ, സൃഷ്ടി പഴയതാകുന്നുവോ അപ്പോൾ ഞാൻ വരും.
നിങ്ങൾ മനസ്സിലാക്കുന്നു, സന്യാസിമാരും രണ്ടു പ്രകാരത്തിൽ ഉണ്ട്, അവരാണ് ഹഠയോഗി
അവരെ രാജയോഗിയെന്നു പറയുകയില്ല. അവരുടേത് പരിധിയുള്ള സന്യാസമാണ്. വീടുപേക്ഷിച്ച്
കാട്ടിൽ ചെന്നിരിക്കുന്നു. ഗുരുക്കന്മാരുടെ അനുയായികളായി മാറുന്നു. ഗോപിചന്ദ്
രാജാവിന്റെ ഒരു കഥയും കേൾപ്പിച്ചിട്ടുണ്ടല്ലോ. അവർ ചോദിച്ചു, നിങ്ങൾ വീടും
കുടുംബവും ഉപേക്ഷിക്കുന്നതെന്തിനാണ്? എവിടേയ്ക്കാണ് പോകുന്നത്? ശാസ്ത്രങ്ങളിൽ
വളരെയധികം കഥകളുണ്ട്. ഇപ്പോൾ നിങ്ങൾ ബി. കെ. രാജാക്കന്മാർക്കുപോലും പോയി ജ്ഞാനവും
യോഗവും പഠിപ്പിക്കുന്നുണ്ട്. ഒരു അഷ്ടാവക്രഗീതയുമുണ്ട്, അതിൽ കാണിക്കുന്നതിതാണ്
- രാജാവിനു വൈരാഗ്യം വന്നു പിന്നെ പറഞ്ഞു എനിക്കു പരമാത്മാവിൽ ലയിക്കണം. വിളംബരം
പുറപ്പെടുവിച്ചു. ഇത് അതേ സമയമാണ്. ബാബയുമായി മിലനമാഘോഷിക്കുന്നതിനുവേണ്ടി.
നിങ്ങളും രാജാക്കന്മാർക്കുപോയി ജ്ഞാനം നൽകുന്നുണ്ടല്ലോ. എങ്ങനെയാണോ നിങ്ങൾക്കു
ബാബയെ ലഭിച്ചത്, അതുപോലെ മറ്റുള്ളവർക്കും ലഭിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം.
നിങ്ങൾ പറയുന്നുണ്ട് ഞങ്ങൾ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കിമാറ്റാം.
മുക്തി , ജീവൻമുക്തി നൽകാം. പിന്നീടവരോടുപറയൂ, ശിവബാബയെ ഓർമ്മിക്കൂ,
മറ്റാരെയുമല്ല. നിങ്ങളുടെ അടുത്തും ആരംഭത്തിൽ പരസ്പരം നോക്കിയിരിക്കെ
ധ്യാനത്തിലേക്കു പോകുമായിരുന്നു. വളരെ അത്ഭുതം തോന്നുമായിരുന്നു. ബ്രഹ്മാബാബയിൽ
ശിവബാബയുണ്ടായിരുന്നല്ലോ, അതിനാൽ ബാബ അത്ഭുതം കാണിക്കുമായിരുന്നു. എല്ലാവരുടേയും
ഓർമ്മയാകുന്ന ചരടിനെ ആകർഷിക്കുമായിരുന്നു. ബാപ്ദാദ ഒരുമിച്ചുണ്ടായിരുന്നല്ലോ.
ഇത് ശ്മശാനമായിമാറിയിരിക്കുകയാണ്. എല്ലാവരും ബാബയുടെ ഓർമ്മയിൽ ഉറങ്ങൂ, എല്ലാവരും
ധ്യാനത്തിൽ പോകുമായിരുന്നു. ഇതെല്ലാം ശിവബാബയുടെ സൂത്രമായിരുന്നു. ഇതിനെ
പിന്നീട് പലരും മന്ത്രവിദ്യയാണെന്ന് കരുതി. ഇതായിരുന്നു ശിവബാബയുടെ കളി. ബാബ
ഇന്ദ്രജാലക്കാരനും വ്യാപാരിയും രത്നാകരനുമാണല്ലോ. അലക്കുകാരനും
സ്വർണ്ണപ്പണിക്കാരനും വക്കീലുമാണ്. എല്ലാവരെയും രാവണന്റെ ജയിലിൽ നിന്നും
മോചിപ്പിക്കുന്നു. ബാബയെ തന്നെയാണ് എല്ലാവരും വിളിക്കുന്നത്. അല്ലയോ പതീതപാവനാ
ദൂരദേശത്തുവസിക്കുന്നവനേ.... ഞങ്ങളെ വന്ന് പാവനമാക്കി മാറ്റൂ. പതിതലോകത്തിൽ,
പതിതശരീരത്തിൽ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ഇപ്പോൾ നിങ്ങൾ അതിന്റെ അർത്ഥവും
മനസ്സിലാക്കി. ബാബ വന്ന് പറയുകയാണ് നിങ്ങൾ കുട്ടികൾ രാവണന്റെ ദേശത്തിലേക്ക്
എന്നെ വിളിച്ചു, ഞാൻ പരംധാമത്തിൽ ഇരിക്കുകയായിരുന്നു. സ്വർഗ്ഗത്തെ
സ്ഥാപിക്കുന്നതിനുവേണ്ടി, എന്നെ നരകത്തിൽ രാവണദേശത്തിൽ വിളിച്ചിരിക്കുകയാണ്.
ഇപ്പോൾ സുഖധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകൂ. ഇപ്പോൾ നിങ്ങൾ കുട്ടികളെ
കൂട്ടിക്കൊണ്ടുപോകണമല്ലോ. ഇത് ഡ്രാമയാണ്. ഞാൻ നിങ്ങൾക്ക് ഏതൊരു രാജ്യമാണോ
നൽകിയിരുന്നത്, അത് പൂർത്തിയായി. പിന്നീട് ദ്വാപരം മുതൽ രാവണരാജ്യമാരംഭിച്ചു. 5
വികാരങ്ങളിൽ വീണു. ജഗന്നാഥപുരിയിൽ ഇതിന്റെ ചിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
ആദ്യനമ്പറിൽ ആരെല്ലാമുണ്ടായിരുന്നോ അവർ പിന്നീട് 84 ജന്മങ്ങളെടുത്ത് ഇപ്പോൾ
അവസാനം എത്തിയിരിക്കുകയാണ്. ഇനി അവർക്ക് ആദ്യ നമ്പറിലേക്ക് പോകണം. ബ്രഹ്മാവ്
ഇരിക്കുന്നുണ്ട്, വിഷ്ണുവും ഇരിക്കുന്നുണ്ട്. ഇവർക്കു പരസ്പരം എന്തു
ബന്ധമാണുള്ളത്. ലോകത്തിലാർക്കും അറിയുകയില്ല. ബ്രഹ്മാ-സരസ്വതിമാരും യഥാർത്ഥത്തിൽ
സത്യയുഗത്തിലെ അധികാരിയായ ലക്ഷ്മീ നാരായണനായിരുന്നു. ഇപ്പോൾ നരകത്തിന്റെ
അധികാരിയായി മാറി. ഇപ്പോൾ ഇവർ ലക്ഷ്മീ നാരായണനായിമാറാനുള്ള തപസ്സ്
ചെയ്തുകൊണ്ടിരിക്കുകയാണ്. പൂർണ്ണമായ ഓർമ്മ ചിഹ്നം ദിൽവാടാ ക്ഷേത്രത്തിൽ ഉണ്ട്.
ബാബയും ഇവിടെ തന്നെയാണ് വരുന്നത്. അതിനാൽ ഇപ്പോൾ എഴുതുന്നുമുണ്ട്, ആബു
സർവ്വതീർത്ഥസ്ഥാനങ്ങളിലും സർവ്വധർമ്മ തീർത്ഥസ്ഥാനങ്ങളിലും മുഖ്യ തീർത്ഥസ്ഥാനമാണ്.
കാരണം ഇവിടെ തന്നെയാണ് ബാബ വന്ന് സർവ്വ ധർമ്മങ്ങളുടെയും സദ്ഗതി ചെയ്യുന്നത്.
നിങ്ങൾ ശാന്തിധാമിൽ പോയി പിന്നീട് സ്വർഗത്തിലേക്ക് പോകും. ബാക്കി എല്ലാവരും
ശാന്തിധാമത്തിലേക്ക് പോകുന്നു. അത് ജഡമായ ഓർമ്മ ചിഹ്നമാണ്. ഇത് ചൈതന്യമാണ്.
എപ്പോഴാണോ നിങ്ങൾ ചൈതന്യത്തിൽ അതുപോലെയായിത്തീരുന്നത്, അപ്പോൾ എല്ലാ
ക്ഷേത്രങ്ങളും ഇല്ലാതാകുന്നു. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ഇത് ഓർമ്മ ചിഹ്നമാക്കി
ഉണ്ടാക്കും. ഇപ്പോൾ നിങ്ങൾ സ്വർഗ്ഗത്തെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വർഗ്ഗം
മുകളിലാണെന്നാണ് മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട്, ഇതേ ഭാരതം സ്വർഗ്ഗമായിരുന്നു. ഇപ്പോൾ നരകമാണ്. ഈ ചക്രം
കാണുന്നതിലൂടെത്തന്നെ മുഴുവൻ ജ്ഞാനവും വന്നുകഴിഞ്ഞു. ദ്വാപരയുഗം മുതൽ അനേക
അനേകധർമ്മം വന്നു, ഇപ്പോൾ നോക്കുമ്പോൾ എത്ര ധർമ്മമാണ്. ഇത് കലിയുഗമാണ്. ഇപ്പോൾ
നിങ്ങൾ സംഗമത്തിലാണ്. സത്യയുഗത്തിലേക്കു പോകുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്തു
കൊണ്ടിരിക്കുകയാണ്. കലിയുഗത്തിൽ എല്ലാവരും കല്ലുബുദ്ധികളാണ്. സത്യയുഗത്തിൽ
പവിഴബുദ്ധികളും. നിങ്ങൾ പവിഴബുദ്ധികളായിരുന്നു, നിങ്ങൾ തന്നെയാണ് പിന്നീട് കല്ലു
ബുദ്ധികളായി മാറിയത്. വീണ്ടും പവിഴബുദ്ധിയായിമാറണം. ബാബ പറയുന്നു, നിങ്ങൾ എന്നെ
വിളിച്ചതാണ്, അതിനാൽ ഞാൻ വന്നിരിക്കയാണ്. നിങ്ങളോടു പറയുന്നതിതാണ്, കാമത്തെ
ജയിച്ചാൽ മുഴുവൻ ലോകത്തെയും ജയിക്കാം. മുഖ്യമായത് വികാരം തന്നെയാണ്. സത്യയുഗത്തിൽ
എല്ലാവരും നിർവികാരികളാണ്. കലിയുഗത്തിൽ വികാരി.
ബാബ പറയുന്നു കുട്ടികളെ, ഇപ്പോൾ നിർവികാരിയായിമാറൂ, 63 ജന്മം വികാരങ്ങളിൽ പോയി.
ഇപ്പോൾ ഈ അന്തിമജന്മത്തിൽ പവിത്രമായിമാറൂ. ഇപ്പോൾ എല്ലാവർക്കും മരിക്കുകതന്നെ
വേണം. ഞാൻ സ്വർഗ്ഗത്തെ സ്ഥാപിക്കാൻ വന്നിരിക്കുകയാണ്. അതിനാൽ എന്റെ
ശ്രീമതപ്രകാരം നടക്കൂ. ഞാൻ എന്താണോ പറയുന്നത് അത് കേൾക്കൂ. ഇപ്പോൾ നിങ്ങൾ കല്ലു
ബുദ്ധികളെ പവിഴബുദ്ധിയാക്കാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾ
തന്നെയാണ് പൂർണ്ണമായും ഏണിപ്പടി ഇറങ്ങുന്നതും പിന്നീട് കയറുന്നതും. നിങ്ങൾ
ജിന്നിനെ പോലെയാണ്. ജിന്നിന്റെ കഥ പറയാറുണ്ടല്ലോ. ജിന്നു പറഞ്ഞു ജോലിനൽകൂ, അപ്പോൾ
പറഞ്ഞു, ശരി പടി ഇറങ്ങിക്കയറിക്കൊള്ളൂ. ഏണിപ്പടി കയറ്റാനും ഏണിപ്പടി ഇറക്കാനും
ഭഗവാനെന്തു പറ്റി എന്നു വളരെയധികം മനുഷ്യർ പറയുന്നുണ്ട്. ഇങ്ങനെയുള്ള ഏണിപ്പടി
ഉണ്ടാക്കാൻ ഭഗവാനെന്തു സംഭവിച്ചു. ബാബ മനസ്സിലാക്കി തരികയാണ് ഇത് അനാദിയായ
കളിയാണ്. നിങ്ങൾ 5000 വർഷത്തിൽ 84 ജന്മങ്ങൾ എടുത്തു. 5000 വർഷത്തിൽ നിങ്ങൾ
താഴെക്ക് ഇറങ്ങിവന്നു. പിന്നീട് സെക്കന്റിലാണ് മുകളിലേക്ക് പോകുന്നത്. ഇത്
നിങ്ങളുടെ യോഗബലത്തിന്റെ ലിഫ്റ്റാണ്. ബാബ പറയുന്നു ഓർമ്മിക്കുകയാണെങ്കിൽ
നിങ്ങളുടെ പാപം മുറിഞ്ഞുപോകും. ബാബ വന്നതിലൂടെ നിങ്ങൾ സെക്കന്റിൽ മുകളിലേക്ക്
പോകുന്നു. പിന്നീട് ഇറങ്ങുന്നതിൽ 5000 വർഷമെടുത്തു. ശരി വീണ്ടും ഈ ഒരു ജന്മത്തിൽ
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായിത്തീരണം. ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിലെ
ചക്രവർത്തി പദവിയാണ് നൽകുന്നതെങ്കിൽ എന്തുകൊണ്ട് പവിത്രമായി മാറുക്കൂടാ. എന്നാൽ
കാമേഷു, ക്രോധേഷുവാണല്ലോ. വികാരത്തിന് സമ്മതിക്കാത്തതുകാരണം സ്ത്രീയെ
അടിക്കുന്നു, പുറത്താക്കുന്നു, ചുട്ടെരിക്കുന്നു. അബലകളിൽ എത്ര അത്യാചാരങ്ങളാണ്
ഉണ്ടാകുന്നത്. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വിശ്വത്തിന്റെ അധികാരിയായി മാറുന്നതിനും വിശ്വത്തിന്റെ ചക്രവർത്തി പദവി
നേടുന്നതിനും വേണ്ടി മുഖ്യമായി കാമവികാരത്തിനു മുകളിൽ വിജയം നേടണം. തീർച്ചയായും
സമ്പൂർണ്ണ നിർവികാരിയായി മാറണം.
2) എങ്ങനെയാണോ നമുക്ക്
ബാബയെ ലഭിച്ചത്, അതുപോലെ സർവ്വർക്കും പ്രാപ്തമാക്കുന്നതിനുവേണ്ടി പരിശ്രമിക്കണം.
ബാബയുടെ യഥാർത്ഥ പരിചയം നൽകണം. സത്യം സത്യമായ യാത്ര പഠിപ്പിക്കണം.
വരദാനം :-
ദുഃഖത്തിന്റെ ലോകം മുന്നിൽ ഉണ്ടായിരുന്നിട്ടും ദുഃഖമില്ലാത്ത ലോകത്തിന്റെ
രാജത്വം അനുഭവിക്കുന്ന അഷ്ടശക്തി സ്വരൂപമായി ഭവിക്കട്ടെ.
ദുഃഖത്തിന്റെയും
ദുഃഖമില്ലാത്തതിന്റെയും അറിവ് ഇപ്പോഴാണ് ഉള്ളത്, ദുഃഖത്തിന്റെ ലോകം
മുന്നിലുണ്ടെങ്കിലും സദാ ദുഃഖമില്ലാത്ത ലോകത്തിന്റെ അനുഭവം ചെയ്യണം ഇതാണ്
അഷ്ടശക്തി സ്വരൂപങ്ങളായ കർമ്മേന്ദ്രിയങ്ങളെ ജയിക്കുന്ന കുട്ടികളുടെ അടയാളം.
ഇപ്പോഴാണ് ബാബയിൽ നിന്ന് സർവ്വ ശക്തികളും പ്രാപ്തമാകുന്നത്. ഏതെങ്കിലും
സംഗദോഷത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കർമ്മേന്ദ്രിയങ്ങൾക്ക് വശപ്പെട്ടു തന്റെ
ശക്തി നഷ്ടമാക്കിയാൽ ദുഃഖമില്ലാത്ത ലോകത്തിന്റെ ലഹരിയും സന്തോഷവും പ്രാപ്തമായത്
സ്വതവേ നഷ്ടമാകും. ദുഃഖമില്ലാത്ത ലോകത്തിലെ ചക്രവർത്തി ദരിദ്രനാകും.
സ്ലോഗന് :-
ദൃഢതയുടെ
ശക്തി സദാ കൂടെയുണ്ടെങ്കിൽ സഫലത നിങ്ങളുടെ കഴുത്തിലെ മാലയാണ്.
അവ്യക്ത സൂചന- ഈ അവ്യക്ത
മാസത്തിൽ ബന്ധനമുക്തരായിരുന്നു ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
നിങ്ങളുടെ സങ്കലപങ്ങളുടെ
കൊടുങ്കാറ്റുകളോ, ഏതെങ്കിലും സംബന്ധത്തിലൂടെയോ, പ്രകൃതിയിലൂടെയോ സമസ്യകളിലൂടെയോ
കൊടുങ്കാറ്റുകളോ വിഘ്നങ്ങളോ വരുകയാണെങ്കിൽ അവയിൽ നിന്ന് മുക്തമാകുന്നതിനായി
യോഗയുക്തവും, യുക്തിയുക്തവുമാകൂ. എപ്പോൾ വരെ യോഗയുക്തമാകുന്നില്ലെയോ അപ്പോൾ വരെ
വിഘ്നങ്ങൾ നിറഞ്ഞവരാണ്.